BREAKING NEWS


Kottayam

കോത്തലയിൽ 24 ഗരുഡന്മാർ വിസ്മയമാകുന്നു; പനയോലക്കളിരിയിലെ പരിശീലനം പൂർത്തിയായി
Kottayam, Kerala News, Latest news

കോത്തലയിൽ 24 ഗരുഡന്മാർ വിസ്മയമാകുന്നു; പനയോലക്കളിരിയിലെ പരിശീലനം പൂർത്തിയായി

കോട്ടയം: ദാരിക നിഗ്രഹത്തിന് ശേഷം കോപിഷ്ഠയായ ഭദ്രകാളിയുടെ ദാഹമകറ്റാൻ ഗരുഡൻ തന്റെ രക്തം നൽകുന്നു എന്ന ഐതിഹ്യത്തെ മുൻനിർത്തി നടത്തുന്ന ഗരുഡൻ പറവയ്ക്കായി കോത്തല പ്രദേശം ഒരുങ്ങിക്കഴിഞ്ഞു. ഇത്രയധികം ഗരുഡന്മാർ ഒരേസമയം അരങ്ങേറ്റം കുറിക്കുന്നത് പ്രദേശത്തെ സംബന്ധിച്ച് പുതുചരിത്രമാണ്.തനിമയുള്ള കളരി: ദീപേഷിന്റെ പുരയിടത്തിൽ പനയോല കൊണ്ട് മേഞ്ഞ, ചാണകം മെഴുകിയ പരമ്പരാഗത കളരിയിലാണ് പരിശീലനം നടന്നത്. ചെമ്പട, അടന്ത, പാണ്ഡി എന്നിങ്ങനെ ഏഴ് കാലങ്ങളിലായി ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പം തുളുനാടൻ കളരിയിലെ വട്ടമലക്കം ഉൾപ്പെടെയുള്ള മുറകളും ഇവർ അഭ്യസിച്ചു.പരേതനായ സുകുമാരൻ നായരുടെ മകൻ പുളിക്കാമറ്റം എസ്. വിജയകുമാറും(കുട്ടൻ), ഇരട്ടക്കാലിക്കൽ ഇ.സി. ബാലകൃഷ്ണനും ചേർന്നാണ് ഈ സംഘത്തിന് പരിശീലനം നൽകിയത്. ​ ​കിരീടം, ചുണ്ട്, ചിറക്, ചുവന്ന മേൽക്കുപ്പായം, മുഖത്തെഴുത്ത് എന്നിവയാണ് ഗരുഡന്റെ വേഷം. ഭക്തരുടെ ദുഃഖങ്ങളും ദുരിതങ്ങള...
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ല; ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി, വിധി വിമാനത്താവള പദ്ധതിക്ക് തിരിച്ചടിയായേക്കും
Kottayam, Latest news

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ല; ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി, വിധി വിമാനത്താവള പദ്ധതിക്ക് തിരിച്ചടിയായേക്കും

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കാനിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജി പാലാ കോടതി തള്ളി. എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന റവന്യൂ വകുപ്പിന്റെ വാദം തള്ളിയ കോടതി, നിലവിലെ ഉടമകളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. ​നിർണ്ണായക ഭൂമി: വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ലക്ഷ്യമിട്ട എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന 2,263 ഏക്കർ ഭൂമിയെ സംബന്ധിച്ചാണ് ഈ വിധി. ​സർക്കാരിന്റെ വാദം: 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്നും, ഹാരിസൺ മലയാളം പ്ലാന്റേഷൻസ് നിയമവിരുദ്ധമായാണ് ഇത് ട്രസ്റ്റിന് കൈമാറിയതെന്നുമായിരുന്നു സർക്കാർ നിലപാട്.​കോടതി നിരീക്ഷണം: ഭൂമിക്ക് ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം കോടതി ...
കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ; യുവാവ് തൂങ്ങിമരിച്ചു
Kottayam, Breaking News, Kerala News, Latest news

കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയിൽ; യുവാവ് തൂങ്ങിമരിച്ചു

കാഞ്ഞിരപ്പള്ളി: കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തറുത്ത നിലയിലും കൂടെയുണ്ടായിരുന്ന യുവാവിനെ സ്റ്റെയർകേസിനോട് ചേർന്ന് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ​സമയം: ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ​കണ്ടെത്തിയത്: ഷേർലിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. ​പ്രാഥമിക നിഗമനം: ഷേർലിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.ഭർത്താവ് മരിച്ചതിനെ തുടർന്ന് ആറ് മാസം മുൻപാണ് ഷേർലി കുളപ്പുറത്തെ ഈ വീട്ടി...
“കുറ്റകരമായ ഭരണകൂട നിശബ്ദത”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ‘ദീപിക’
Kottayam, Breaking News, Kerala News, Latest news, National, News, Politics

“കുറ്റകരമായ ഭരണകൂട നിശബ്ദത”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ‘ദീപിക’

കോട്ടയം: രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് 'ദീപിക' ദിനപത്രം. ക്രൈസ്തവർ വേട്ടയാടപ്പെടുമ്പോഴും പ്രധാനമന്ത്രി പുലർത്തുന്ന മൗനം കുറ്റകരമാണെന്ന് പത്രം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി. ​ ഭരണകൂടത്തിന്റെ നിശബ്ദത: മതസ്വാതന്ത്ര്യത്തിന് നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടക്കുമ്പോഴും പ്രധാനമന്ത്രി യാതൊരു തരത്തിലും പ്രതികരിക്കാത്തത് ഭരണകൂടം നൽകുന്ന തെറ്റായ സന്ദേശമാണ്. മോദിയുടെ ഈ മൗനം പുതുമയുള്ളതല്ലെന്നും ലേഖനം പരിഹസിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും കരോൾ സംഘങ്ങളെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. പലയിടങ്ങളിലും ആഘോഷങ്ങൾ വിലക്കുന്ന സാഹചര്യവുമുണ്ടായി.കോടതിയെ സമീപിക്കണം: ഇത്തരം ആക്രമണങ്ങൾക്കെതിരെ ബിജെപി സർക്കാരിന് നിവേദനം നൽകിയി...
പാലാ നഗരസഭ: പുളിക്കക്കണ്ടം കുടുംബത്തിന്റെ ഉജ്ജ്വല വിജയം; ബിനുവും സഹോദരനും മകളും സ്വതന്ത്രരായി ജയിച്ചു
Breaking News, Election, Kottayam

പാലാ നഗരസഭ: പുളിക്കക്കണ്ടം കുടുംബത്തിന്റെ ഉജ്ജ്വല വിജയം; ബിനുവും സഹോദരനും മകളും സ്വതന്ത്രരായി ജയിച്ചു

പാലാ: പാലാ നഗരസഭാ അധ്യക്ഷസ്ഥാനം സി.പി.എം. നിഷേധിച്ചതിനെത്തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം സ്വതന്ത്രനായി മത്സരിച്ച് ഉജ്ജ്വല വിജയം നേടി. അദ്ദേഹത്തോടൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയയും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ​പാലാ നഗരസഭയിലെ 13, 14, 15 എന്നീ വാർഡുകളിലാണ് ഇവർ ജനവിധി തേടിയത്. ​ഇരുപത് വർഷമായി കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിന് ബി.ജെ.പി. സ്ഥാനാർത്ഥിയായി ഒരു തവണയും സി.പി.എം. സ്ഥാനാർത്ഥിയായി ഒരു തവണയും രണ്ട് തവണ സ്വതന്ത്രനായും വിജയിച്ച ചരിത്രമുണ്ട്. നിലവിലെ നഗരസഭയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക അംഗമായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) മായുള്ള തർക്കങ്ങളെത്തുടർന്നാണ് സി.പി.എം. ബിനുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ​കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ച വ്യക്തിയാണ് സഹ...
സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു;  37 വർഷത്തിന് ശേഷം വിജയം
Kottayam

സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു;  37 വർഷത്തിന് ശേഷം വിജയം

കോട്ടയം സിഎംഎസ് കോളജിൽ 37 വർഷങ്ങൾക്ക് 15ൽ 14 സീറ്റും നേടി സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ ജയിച്ചു. എസ്എഫ്ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ് കോളേജിൽ യൂണിയൻ കെ.എസ്.യുവിന് ലഭിക്കുന്നത്. കെഎസ്യു വിലെ ഫഹദ് സി ആകും യൂണിയൻ ചെയർമാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ബിജുവും ജോൺ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു. ടി.എസ് സൗപർണിക ആർട്സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായി മജു ബാബുവും ഉൾപ്പെടുന്ന 15 അംഗ യൂണിയൻ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റി വച്ചിരുന്നു. വൈകിട്ട് നാലര മുതൽ തുടങ്ങിയ സംഘർഷത്തിനും അക്രമത്തിനും ഒടുവിൽ പത്ത് മണിയോടെയാണ് വിദ്യാർഥികൾപിരിഞ്...
സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക
Alappuzha, Ernakulam, Idukki, Kannur, Kasaragod, Kerala News, Kollam, Kottayam, Kozhikode, Latest news, Malappuram, Palakkad, Pathanamthitta, Thiruvananthapuram, Thrissur, Wayanad

സംസ്ഥാനത്ത് ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസുകൾ മുടങ്ങി, യാത്രക്കാരിൽ ആശങ്ക

സംസ്ഥാനത്ത് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ അടക്കമുള്ള പൊതുഗതാഗത സംവിധാനം ഭാഗികമായി മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാർ കടുത്ത പ്രതിസന്ധിയിലായി. പല ഇടങ്ങളിലും സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞതിനെ തുടർന്ന് യാത്രാ സംവിധാനങ്ങൾ തളർത്തപ്പെട്ടു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ ബസുകൾ യാത്ര പുറപ്പെടാൻ തയ്യാറായെങ്കിലും സമര അനുകൂലികൾ വട്ടമിട്ട് ബസുകൾ തടഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന യാത്രക്കാർ തിരിച്ചു പോകാനാവാതെ കാത്തുനിൽക്കുകയാണ്. തമ്പാനൂർ ടെർമിനലിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ പൂര്‍ണമായി മുടങ്ങി. നിരത്തുകളിൽ ചുരുക്കം ഓട്ടോറിക്ഷകൾ മാത്രമാണ് ഓടുന്നത്. അടിയന്തരമായ ആരോഗ്യപരിശോധനയ്ക്കായി ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പോകുന്ന രോഗികൾക്കായി പൊലീസ് പ്രത്യേക വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട...
നീർനായുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
Kottayam, Kerala News, Latest news

നീർനായുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: നീർനായയുടെ കടിയേറ്റ് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സതേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയം മെഡിക്ക ൽ കോളേജ് ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു....
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൾക്ക് ഇന്ന് തുടർ ചികിത്സ
Kottayam, Kerala News, Latest news

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൾക്ക് ഇന്ന് തുടർ ചികിത്സ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്....
കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്
Kottayam, Kerala News, Latest news, Top News, Topnews

കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നൽകി നാട്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി കാണാൻ വീട്ടിലേക്ക് എത്തിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ബിന്ദു കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അതേസമയം, ബിന്ദുവിന്റെ കുടും...