കൊച്ചി: കേരള സ്റ്റോറി 2 ഗോ ബിയോണ്ട് സിനിമയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം പൂർത്തിയാകുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ തുടർവാദം നാളെ രാവിലെ നടക്കും. സിനിമയ്ക്ക് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. വെള്ളിയാഴ്ച റിലീസ് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പ് സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഹർജി നിലനിൽപ്പുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പുകൾ ഉന്നയിക്കാനുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഇന്ന് വിശദമായ വാദം നടന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവം നൽകിയതാണെന്നും ഇത് സാമുദായിക വിഭജനത്തിന് ഇടയാക്കുമെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലെ ആരോപണം. ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ മൂന്ന് ഹർജികളാണ് നിലവിലുള്ളത്. പേര് മാറ്റണമെന്നാവശ്യപ്പെട്ടും മറ്റൊരു ഹർജി നൽകിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ്. ഫെബ്രുവരി 27നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Related posts:
- ‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച് ജൂഡ് ആന്റണി Jude Antony
- നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA
- ഹിമഭീമൻ എ23എ; മഞ്ഞുപാളി ഉരുകിത്തീരുന്നത് അതിവേഗത്തിൽ
- റിപ്പബ്ലിക് ദിന ചടങ്ങ്: ‘പട്ക’ വിവാദത്തിൽ രാഷ്ട്രീയപ്പോര്
