BREAKING NEWS


National

നിതീഷ് കുമാർ രാജ്യസഭയിലേക്ക്? മകൻ ഉപമുഖ്യന്ത്രിയാകും
National

നിതീഷ് കുമാർ രാജ്യസഭയിലേക്ക്? മകൻ ഉപമുഖ്യന്ത്രിയാകും

പാറ്റ്ന: ബിഹാർ‌ മുഖ്യമന്ത്രി സ്ഥാനം ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ‌ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. രാജ്യസഭയിലേക്ക് അദ്ദേഹം നാമനിർ‌ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ ഒഴിയും. ജെഡിയു അധ്യക്ഷനായ അദ്ദേഹം വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാൽ നിതീഷ് കുമാർ‌ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ബിഹാറിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചർച്ചകൾ സജീവമാണ്. ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരുമെന്നാണ് സൂചന. നിതീഷിൻ്റെ മകൻ നിശാന്ത് കുമാറിന് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി പദവി ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ജെഡിയുവിൽ നിന്നോ എൻഡിഎ സഖ്യത്തിൽ നിന്നോ ഔദ്യോഗിക സ്ഥ...
ഇന്ധനവില ഉടൻ വർധിക്കില്ല; 25 ദിവസത്തെ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ
National

ഇന്ധനവില ഉടൻ വർധിക്കില്ല; 25 ദിവസത്തെ ശേഖരമുണ്ടെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് ഉടൻ ഇന്ധനവില വർധന ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത 25 ദിവസത്തേക്ക് ആവശ്യമായ ഇന്ധന ശേഖരം രാജ്യത്തിന് കൈവശമുണ്ടെന്നും ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾ തേടുകയാണെന്നും അധികൃതർ വ്യക്തമാക്കി. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയുടെ വലിയൊരു വിഹിതം ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേൽയും നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിൽ പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്. കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സാഹചര്യത്തെ ബാധിച്ചു. സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ നിരന്തരം വിലയിരുത്തുകയാണെന്നും ശുദ്ധീകരണശാലകൾ, പൈപ്പ്ലൈനുകൾ, സംഭരണ കേന്ദ്ര...
ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ സംഘർഷം;ശ്രീനഗർ സിറ്റി സെന്റർ അടച്ചിട്ടു
National

ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ സംഘർഷം;ശ്രീനഗർ സിറ്റി സെന്റർ അടച്ചിട്ടു

ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ തുടർന്ന് കശ്മീരിൽ നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നഗരമധ്യത്തിലെ ലാൽ ചൗക്ക് ഭാഗത്തേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടത്തെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിഞ്ഞതോടെ സുരക്ഷാസേന കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. കഴിഞ്ഞ ദിവസങ്ങളായി ഷിയാ മുസ്ലീങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങളും റാലികളും നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷം ശക്തമായതോടെ ലാൽ ചൗക്ക് മേഖല അടച്ചുപൂട്ടുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. കശ്മീരിലുടനീളം സ്കൂളുകളും കോളേജുകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ഇതിനിടെ, ശ്രീനഗറിലെ United Nations Milit...
എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം
National

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം

ഡൽഹി: എഐ ഉച്ചകോടിക്കിടെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ടും കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കസ്റ്റഡി കാലാവധി ഏഴ് ദിവസം കൂടി നീട്ടണമെന്ന ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. റിമാൻഡ് നീട്ടാൻ ആവശ്യമായ കാരണം തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മാസം 24ന് ഭാരത് മണ്ഡപം വേദിയായ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധിച്ചതിനാണ് ഉദയ്ഭാനു ചിബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്....
ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍
National

ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വം, മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു. 2022ൽ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടത് എടപ്പാടി കെ. പളനിസ്വാമിയുമായുണ്ടായ അധികാര തർക്കത്തെ തുടർന്നാണ്. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുന്നതിന് മുമ്പ് മകൻ രവീന്ദ്രനും ഡിഎംകെ ഓഫീസിലെത്തി. തന്റെ ഭാഗത്തെ തെറ്റ് തെളിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് മുമ്പ് പറഞ്ഞിരുന്ന പനീര്‍ശെല്‍വം, എഐഎഡിഎംകെ നേതൃത്വത്തെ പേരെടുത്തുപറയാതെ വിമർശിക്കുകയും ചെയ്തു. പാർട്ടി സ്ഥാപകൻ എം....
എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതി വിലക്ക്; ജുഡീഷ്യറി പരാമർശത്തിൽ കടുത്ത വിമർശനം
National

എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതി വിലക്ക്; ജുഡീഷ്യറി പരാമർശത്തിൽ കടുത്ത വിമർശനം

ന്യൂഡൽഹി: ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ നിർമ്മാണത്തിനും വിതരണത്തിനും സുപ്രീം കോർട്ട് ഓഫ് ഇന്ത്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് കോടതി തള്ളി, വിശദമായ അന്വേഷണം വേണമെന്നും നിർദേശിച്ചു. പാഠഭാഗം തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി കേന്ദ്രം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ മിശ്ര കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തി. ഉത്തരവാദികളെ കണ്ടെത്തുംവരെ നിയമ നടപടികൾ അവസാനിക്കില്ലെന്നും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുമ്പും അസന്തോഷം രേഖപ്പെടുത്തിയിരുന്ന കോടതി, പുസ്തകത്തിലെ ഉള്ളടക്കം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരെ പോകുന്നതാണെന്ന് നിരീക്ഷിച്ചു. വിവ...
ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര്‍ നല്ലകണ്ണ് അന്തരിച്ചു
National

ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.   1925 ഡിസംബര്‍ 26ന് ശ്രീവൈകുണ്ഡത്തില്‍ ജനിച്ച നല്ലകണ്ണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ തന്നെ സ്വാതന്ത്രസമരത്തില്‍ അണിചേര്‍ന്നിരുന്നു. 1944-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ചെന്നൈയിലേക്ക് വ്യാപിപിച്ചു. 13 വര്‍ഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2022-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് തഗൈസല്‍ തമിഴര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു....
അനില്‍ അംബാനിയുടെ 17 നില വസതി ഇഡി കണ്ടുകെട്ടി
National

അനില്‍ അംബാനിയുടെ 17 നില വസതി ഇഡി കണ്ടുകെട്ടി

മുംബൈയിൽ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 17 നില വസതിയായ ‘അബോഡ്’ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 3,716.83 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സംബന്ധിച്ച ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു. പാലി ഹില്‍ പ്രദേശത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി അനിൽ അംബാനി ഉടൻ ഹാജരാകുമെന്നാണ് വിവരം. പി.എം.എൽ.എ നിയമപ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അദ്ദേഹം ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി തുടങ്ങിയ ആരോപണങ്ങളിലുള്ള വിശദമായ അന്വേഷണത്തിന്റെ തുടർച്ചയായാണ് പുതിയ കണ്ടുകെട്ടൽ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി ...
എഐ ഉച്ചകോടി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ
National

എഐ ഉച്ചകോടി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ

ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം നടത്തിയ സംഭവത്തില്‍ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 15 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 20ന് എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്യുആര്‍ കോഡ് പാസും ഉപയോഗിച്ച് പ്രവേശിച്ച പത്തോളം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇവര്‍ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും മോദിയുടെയും ഡോണൾഡ് ട്രംപ്ന്റെയും ചിത്രങ്ങളോടുകൂടിയ ടി-ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ശബ്ദം കൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലമായി നീക്കം ...
രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു
National

രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് ദീർഘകാലമായി നിലനിന്നിരുന്ന ബ്രിട്ടീഷ് ശിൽപി എഡ്വിൻ ലട്യൻസ്‍റെ പ്രതിമ നീക്കം ചെയ്തു. പകരം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. പ്രതിമ മാറ്റിയ വിവരം പ്രധാനമന്ത്രി  മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഡല്‍ഹിയിലെ പ്രധാന കെട്ടിടങ്ങളുടെ രൂപകൽപ്പന നിർവഹിച്ച ശിൽപിയായിരുന്നു ലട്യൻസ്. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും രാഷ്ട്രപതി ഭവനിൽ കോളനിയൽ അടയാളങ്ങൾ നിലനിൽക്കുന്നത് ഒഴിവാക്കണമെന്ന് മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ നാളെ മുതൽ മാർച്ച് 1 വരെ അദ്ദേഹത്തിന്റെ ജീവിതവും പൊതുസേവനവും പ്രദർശിപ്പിക്കുന്ന പ്രത്യേക പ...