തിരുവനന്തപുരം: Pinarayi Vijayan യുഡിഎഫ് സർക്കാർ മദ്യനികുതിയിൽ ഇളവ് വരുത്തിയതിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം സഭാ ടി വിയിൽ നിന്നും നീക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെതുടർന്നാണ് പ്രസംഗം നീക്കിയത്.

അടിയന്തര പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. സ്പീക്കർ അനുമതി നൽകാത്തതിനെതുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് തൊട്ടുപിന്നാലെയാണ് പ്രസംഗം സഭാ ടി വിയിൽ നിന്നും നീക്കിയത്. പ്രസംഗം കഴിഞ്ഞ് കേവലം 20 മിനിറ്റുകൾക്കകംപ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സഭയിലെ ആരോപണം നീക്കിയത് അസാധാരണമായിട്ടായിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം കർണാടകത്തിലെ ബക്കാർഡി മദ്യക്കമ്പനിക്ക് വേണ്ടിയാണെന്നും സാധാരണക്കാർക്ക് ഗുണമുണ്ടാകുന്നതല്ലെന്നും പിണറായി സഭയിൽ ചൂണ്ടിക്കാട്ടി.ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം അതിധൃതഗതിയിൽ നടക്കുകയാണ്.
നാടിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. തെളിവുകൾ സഹിതമുള്ള ഈ ആരോപണമാണ് കേവലം 20 മിനിറ്റുകൾക്കകം സഭാ ടി വി നീക്കിയത്.
