BREAKING NEWS


Thiruvananthapuram

EXCLUSIVE!!  ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട  ഉദ്യോഗസ്ഥയും.
Special Report, Breaking News, Exclusive, Kerala News, Latest news, Pathanamthitta, Thiruvananthapuram

EXCLUSIVE!! ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട ഉദ്യോഗസ്ഥയും.

മനോജ്‌ വാസുദേവ് തിരുവനന്തപുരം: Malayalapuzha Temple ശബരിമല സീസൺ കാലങ്ങളിലടക്കം വൻവരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ എ ഒ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) തസ്തികക്കായി ലേലം വിളി. 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുസ്ഥലം മാറ്റം മുന്നിൽ കണ്ടാണ് ഒമ്പതിലേറെ മഹാക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനുവേണ്ടി ഇപ്പോഴേ ഉദ്യോഗസ്ഥർ പിടിവലി തുടങ്ങിയത്. ഇഷ്ട ലാവണം ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ മുടക്കാൻ ഇവർ തയ്യാറാണ്. കേവലം ഒരു വർഷത്തേക്കാണ് നിയമനം. ഇതിനായി 20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാണ്. ഒരു വർഷത്തെ കാലാവധി കഴിയുമ്പോൾ മുടക്കിയ തുകയുടെ രണ്ടര ഇരട്ടി വരെ തിരികെപ്പിടിക്കാൻ കഴിയുമെന്നതിനാലാണ് ഈ ക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനായുള്ള പിടിവലിയും തള്ളിക്കയറ്റവും. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ എ ഒ പോസ്റ്റ് ഒപ്പിക്കാൻ നേരത്തെ സസ്പെൻഷൻ നടപടി നേരിട്ട ആറൻമുള ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥ അടക്കം നാലു പേരാണ...
​’ആർത്തവ അവധി മൗലികാവകാശമല്ല’; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കെ.എസ്.ആർ.ടി.സി
Thiruvananthapuram, Latest news

​’ആർത്തവ അവധി മൗലികാവകാശമല്ല’; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കെ.എസ്.ആർ.ടി.സി

​കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി (Menstrual Leave) അനുവദിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിർത്ത് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. ആർത്തവ അവധി എന്നത് ഒരു മൗലികാവകാശമല്ലെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം പരിഷ്കാരങ്ങൾ പ്രായോഗികമല്ലെന്നും കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ​കെ.എസ്.ആർ.ടി.സി കോടതിയിൽ നിരത്തിയ പ്രധാന വാദങ്ങൾ: ​സാമ്പത്തിക ഭാരം: നിലവിൽ ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ശമ്പളത്തോടുകൂടിയ പുതിയ അവധി അനുവദിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.കോർപ്പറേഷനിൽ ആകെ 2,846 വനിതാ ജീവനക്കാരുണ്ട്. ഇതിൽ 1,842 പേർ കണ്ടക്ടർമാരാണ്. ഇവർക്കെല്ലാവർക്കും പ്രതിമാസം രണ്ട് അവധി വീതം നൽകുന്നത് സർവീസ് ക്രമീകരണങ്ങളെ ബാധിക്കും. പകരക്കാരെ കണ്ടെത്തുകയോ ഓവർടൈം നൽകുകയോ ചെയ്യുന്നത് പ്രായോഗികമല്ല. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഉൾപ്പെടുന്ന കാര...
കേരള ബജറ്റ് 2026-27: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
Thiruvananthapuram, Latest news

കേരള ബജറ്റ് 2026-27: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം ​സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ ബജറ്റിൽ അംഗീകരിച്ചു: ​ഡിഎ കുടിശ്ശിക: മുഴുവൻ കുടിശ്ശികയും മൂന്ന് മാസത്തിനകം നൽകും. ഒന്നാം ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യും.​അഷ്വേർഡ് പെൻഷൻ: പങ്കാളിത്ത പെൻഷന് പകരമായി ഏപ്രിൽ 1 മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും. ​12-ാം ശമ്പള പരിഷ്കരണം: ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ​HBA പുനഃസ്ഥാപിച്ചു: നിർത്തിവെച്ചിരുന്ന ഹൗസ് ബിൽഡിങ് അഡ്വാൻസ് (HBA) വീണ്ടും ആരംഭിക്കും. ​ 2. വയോജനക്ഷേമവും ആരോഗ്യവുംക്ഷേമപെൻഷൻ: 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിനായി 14,500 കോടി രൂപ നീക്കിവെച്ചു.​വാക്സിനേഷൻ: ബി.പി.എൽ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവർക്ക് ന്യൂമോകോക്കൽ വാക്‌സിനേഷൻ നൽകാൻ 50 കോടി രൂപ.ഡയാലിസിസ് യൂണിറ്റുകൾ: എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലി...
അജിത് പവാറിന്റെ മരണം: വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു; അന്വേഷണം ഊർജിതം
Thiruvananthapuram, Latest news

അജിത് പവാറിന്റെ മരണം: വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു; അന്വേഷണം ഊർജിതം

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണ്ണായക വഴിത്തിരിവ്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (ഫ്ളൈറ്റ് ഡാറ്റ റെക്കോഡർ, കോക്ക്പിറ്റ് വോയ്സ് റെക്കോഡർ) അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി ഇവ വിശദമായ വിശകലനത്തിന് വിധേയമാക്കും.​ബുധനാഴ്ച രാവിലെ 8.45-ഓടെയാണ് വി.എസ്.ആർ. വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 എക്സ്.ആർ. എന്ന ചാർട്ടേഡ് വിമാനം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ അജിത് പവാറിനെ കൂടാതെ താഴെ പറയുന്നവരും മരണപ്പെട്ടു: ​വിദിത് ജാദവ്: സുരക്ഷാ ഉദ്യോഗസ്ഥൻ ​ക്യാപ്റ്റൻ സുമിത് കപൂർ: പൈലറ്റ് ​സാംഭവി പഥക്: കോ പൈലറ്റ് ​പിങ്കി മാലി: വിമാന ജീവനക്കാരി പ്രാഥമിക നിഗമനങ്ങൾ ​ഡി.ജി.സി.എ. (DGCA) പുറത്തുവ...
കട്ടപ്പന-തേനി തുരങ്കപാതയും റെയർ എർത്ത് ഇടനാഴിയും; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
Thiruvananthapuram, Idukki, Latest news

കട്ടപ്പന-തേനി തുരങ്കപാതയും റെയർ എർത്ത് ഇടനാഴിയും; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ വികസനക്കുതിപ്പിന് വഴിതുറക്കുന്ന കട്ടപ്പന-തേനി തുരങ്കപാതയ്ക്കുള്ള സാധ്യതാ പഠനത്തിന് പത്ത് കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന ബജറ്റിലാണ് ഈ സുപ്രധാന പ്രഖ്യാപനം. കൂടാതെ വിഴിഞ്ഞം മുതൽ കൊച്ചി വരെ നീളുന്ന റെയർ എർത്ത് ഇടനാഴിക്കും (Rare Earth Corridor) ബജറ്റിൽ പച്ചക്കൊടി കാട്ടി.വിദ്യാഭ്യാസവും തൊഴിലും ​വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ ₹851.46 കോടി രൂപയാണ് അനുവദിച്ചത്. സ്കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം പദ്ധതിക്കായി ₹150 കോടിയും, കൈറ്റ് (KITE) പദ്ധതിക്ക് ₹38.5 കോടിയും നീക്കിവെച്ചു. പാലാ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് ₹11 കോടിയും കോളേജ് സ്പോർട്സ് ലീഗിനായി ₹2 കോടിയും ലഭിക്കും. കല, കായികം, സംസ്കാരം ​ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL): ₹10.4 കോടി. ​ചലച്ചിത്ര അക്കാദമി: ₹16 കോടി. ​സംഗീത നാടക അക്കാദമി: ₹15 കോടി. ​എം.ടി മെമ്മോറിയൽ കേന്ദ്രം: ₹1.5 കോടി. ​മ...
അക്ഷരമുറ്റത്ത് തിരിതെളിഞ്ഞു; മാതൃഭൂമി അക്ഷരോത്സവം മോഹൻലാൽ ഉദ്ഘാടനം ചെയ്തു
Thiruvananthapuram, Entertainment News, Latest news

അക്ഷരമുറ്റത്ത് തിരിതെളിഞ്ഞു; മാതൃഭൂമി അക്ഷരോത്സവം മോഹൻലാൽ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പുതിയ അധ്യായങ്ങൾ തുറന്നുകൊണ്ട് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് (MBIFL) തിരുവനന്തപുരത്ത് തുടക്കമായി. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും സാഹിത്യപ്രേമികളും അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. ​എഴുത്തുകാരെയും കഥാപാത്രങ്ങളെയും സ്മരിച്ച് മോഹൻലാൽ ​അക്ഷരോത്സവ വേദിയിൽ നിൽക്കുമ്പോൾ തന്റെ കരിയറിലെ സുപ്രധാന നിമിഷമായ 'കഥയാട്ടം' താരം അനുസ്മരിച്ചു. ​"ഇന്ദുലേഖയിലെ സൂരി നമ്പൂതിരി മുതൽ രണ്ടാമൂഴത്തിലെ ഭീമൻ വരെയുള്ള പത്ത് വിശ്വപ്രസിദ്ധ കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിൽ ലഭിച്ച അനുഗ്രഹമാണ്," അദ്ദേഹം പറഞ്ഞു. ​എം.ടി. വാസുദേവൻ നായർ, പത്മരാജൻ, ലോഹിതദാസ്, ജോൺ പോൾ, ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ തിരക്കഥാകൃത്തുക്കളുടെ രചനകൾ വായിക്കുന്നത് ഒരു പുസ്തകം വായിക്ക...
നിയമസഭയിൽ പ്രതിഷേധം: ശബരിമല സ്വർണ്ണക്കടത്തും പയ്യന്നൂർ ഫണ്ട് തട്ടിപ്പും
Breaking News, Kerala News, Latest news, Thiruvananthapuram

നിയമസഭയിൽ പ്രതിഷേധം: ശബരിമല സ്വർണ്ണക്കടത്തും പയ്യന്നൂർ ഫണ്ട് തട്ടിപ്പും

​തിരുവനന്തപുരം : ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമല കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ​പ്രതിപക്ഷ നേതാവ് (വി.ഡി. സതീശൻ): അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങുന്നത്. എങ്കിലും സഭയിലെ മറ്റു നടപടികളുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ​മുഖ്യമന്ത്രി (പിണറായി വിജയൻ): ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നത്. അതിനാൽ പ്രതിപക്ഷത്തിന്റെ സമരം യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് മാർച്ചിന് നേരെ സിപിഎം നടത്തിയ അക്രമം. ​സ്പീക്കറുടെ നിലപാട...
നായ്ക്കളെ മാറ്റാനായില്ല; കോർപ്പറേഷൻ നൽകിയ ഉറപ്പ് പാഴായി
Thiruvananthapuram, Kerala News, Latest news

നായ്ക്കളെ മാറ്റാനായില്ല; കോർപ്പറേഷൻ നൽകിയ ഉറപ്പ് പാഴായി

​പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നായ്ക്കളെ പേട്ടയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു നഗരസഭയുടെ ആദ്യ തീരുമാനം. എന്നാൽ അവസാന നിമിഷം ഈ നീക്കം തടസ്സപ്പെട്ടു.​ഡോക്ടറുടെ അനുമതിയില്ല: പേട്ടയിലെ സംരക്ഷണ കേന്ദ്രത്തിൽ നിലവിൽ സ്ഥലപരിമിതിയുണ്ട്. അവിടെയുള്ള നായ്ക്കളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതിന് ശേഷം മാത്രമേ പുതിയ നായ്ക്കളെ പ്രവേശിപ്പിക്കാൻ കഴിയൂ എന്ന് വെറ്ററിനറി ഡോക്ടർ നിലപാടെടുത്തു. നായ്ക്കളെ കൊണ്ടുപോകാനായി നഗരസഭാ ജീവനക്കാരും കൗൺസിലറും സ്ഥലത്തെത്തിയെങ്കിലും ഡോക്ടറുടെ അനുമതി ലഭിക്കാത്തതിനാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. ഈ മാസം 31-നകം എല്ലാ നായ്ക്കളെയും അവിടെനിന്നും മാറ്റുമെന്നാണ് നഗരസഭ ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ ഉറപ്പ്. ക്വാർട്ടേഴ്സിനുള്ളിൽ ഇത്രയധികം നായ്ക്കളെ പാർപ്പിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന...
പേയാട് 16 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് റെന്റൽ കാർ ബിസിനസിന്റെ മറവിൽ
Thiruvananthapuram, Breaking News

പേയാട് 16 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് റെന്റൽ കാർ ബിസിനസിന്റെ മറവിൽ

തിരുവനന്തപുരം: പേയാട് ചെറുകോട് ഭാഗത്ത് സ്കോർപിയോ കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ​നാട്ടുകാരുടെ ഇടപെടൽ: ഇന്നലെ രാത്രിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ തടഞ്ഞുവെക്കുകയും എക്സൈസിനെ വിവരമറിയിക്കുകയുമായിരുന്നു. ​എക്സൈസ് പരിശോധന: എക്സൈസ് ഇൻസ്പെക്ടർ ബിനോയ്, അസിസ്റ്റന്റ് എസ്.ഐ ബിജു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 16 കിലോ കഞ്ചാവ് കണ്ടെത്തിയത്. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസിന്റെ മറവിലാണ് പ്രതികൾ ലഹരിക്കടത്ത് നടത്തിയിരുന്നത്. തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് തലസ്ഥാനത്തെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി....
‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’: ദേവസ്വം സ്വർണ്ണക്കൊള്ളയിൽ ഇഡി ആക്ഷൻ; പ്രമുഖർ വലയിൽ?
Thiruvananthapuram, Breaking News

‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’: ദേവസ്വം സ്വർണ്ണക്കൊള്ളയിൽ ഇഡി ആക്ഷൻ; പ്രമുഖർ വലയിൽ?

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ഭരണസമിതി അംഗങ്ങളടക്കം പ്രമുഖർ ഇഡിയുടെ നിരീക്ഷണത്തിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് നടക്കുന്നത്. ​സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ നീക്കം. ശബരിമലയിലെ ധനവിനിയോഗത്തിലും സംഭാവനകളിലും വൻ ക്രമക്കേടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ. ​സ്പോൺസർഷിപ്പ് തട്ടിപ്പ്: ശബരിമലയിൽ മുൻകാലങ്ങളിൽ നടന്ന സ്പോൺസർഷിപ്പുകൾ, വഴിപാടുകൾ, ആചാരങ്ങൾ എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി സംശയിക്കുന്നു. ​ഭരണസമിതികൾ നിഴലിൽ: മുൻ ദേവസ്വം ഭരണസമിതികളുടെ കാലത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. മുൻ ഭാരവാഹികൾ: എ. പത്മകുമാർ, എൻ. വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ വീടു...