BREAKING NEWS


Special Report

EXCLUSIVE!!  ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട  ഉദ്യോഗസ്ഥയും.
Special Report, Breaking News, Exclusive, Kerala News, Latest news, Pathanamthitta, Thiruvananthapuram

EXCLUSIVE!! ഇഷ്ട ലാവണങ്ങൾ ഉറപ്പിക്കാൻ ലക്ഷങ്ങൾ മുടക്കും, ഒരു വർഷം കൊണ്ട് രണ്ടര ഇരട്ടി വരെ തിരികെ പിടിക്കും, എ ഒ പോസ്റ്റിനായി പിടിവലി തുടങ്ങി, മലയാലപ്പുഴ ഉറപ്പിക്കാൻ നടപടി നേരിട്ട ഉദ്യോഗസ്ഥയും.

മനോജ്‌ വാസുദേവ് തിരുവനന്തപുരം: Malayalapuzha Temple ശബരിമല സീസൺ കാലങ്ങളിലടക്കം വൻവരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ എ ഒ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) തസ്തികക്കായി ലേലം വിളി. 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുസ്ഥലം മാറ്റം മുന്നിൽ കണ്ടാണ് ഒമ്പതിലേറെ മഹാക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനുവേണ്ടി ഇപ്പോഴേ ഉദ്യോഗസ്ഥർ പിടിവലി തുടങ്ങിയത്. ഇഷ്ട ലാവണം ലഭിക്കാൻ ലക്ഷക്കണക്കിന് രൂപ മുടക്കാൻ ഇവർ തയ്യാറാണ്. കേവലം ഒരു വർഷത്തേക്കാണ് നിയമനം. ഇതിനായി 20 മുതൽ 35 ലക്ഷം രൂപ വരെ മുടക്കാൻ ചില ഉദ്യോഗസ്ഥർ തയ്യാറാണ്. ഒരു വർഷത്തെ കാലാവധി കഴിയുമ്പോൾ മുടക്കിയ തുകയുടെ രണ്ടര ഇരട്ടി വരെ തിരികെപ്പിടിക്കാൻ കഴിയുമെന്നതിനാലാണ് ഈ ക്ഷേത്രങ്ങളിലെ എ ഒ പോസ്റ്റിനായുള്ള പിടിവലിയും തള്ളിക്കയറ്റവും. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ എ ഒ പോസ്റ്റ് ഒപ്പിക്കാൻ നേരത്തെ സസ്പെൻഷൻ നടപടി നേരിട്ട ആറൻമുള ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥ അടക്കം നാലു പേരാണ...
തൊഴിലിനായി ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ കാണാപ്പുറങ്ങൾ
Special Report

തൊഴിലിനായി ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ കാണാപ്പുറങ്ങൾ

ആർത്തവത്തെ നികൃഷ്ടമായി കണക്കാക്കുന്ന പല സ്ഥലങ്ങളും ഇന്നും നമ്മുടെ രാജ്യത്തിൽ തുടർന്ന് വരുന്നു. സാമൂഹികപരമായും മതപരമായും ആർത്തവത്തെ ഇന്നും അശുദ്ധമായി കണക്കാക്കുന്നു എന്നതാണ് വാസ്തവം. ആധുനിക ചിന്താഗതികളെ തടസ്സപ്പെടുത്തിക്കൊണ്ട് നാം തുടർന്നുവരുന്ന പുരാതന ചിന്താഗതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദ്യാഭ്യാസമുള്ള തലമുറയെ തന്നെയാണ് എന്നതാണ് വിഷമകരം. മഹാരാഷ്ട്ര, കർണ്ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കരിമ്പിൻ തോട്ടങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ എത്തിക്കുന്ന പ്രധാന ജില്ലകളിലൊന്നായ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ഒരു വലിയ അഴിമതി ഉയർന്നുവന്നിട്ടുണ്ട് .കഴിഞ്ഞ മൂന്ന് വർഷമായി ആയിരക്കണക്കിന് കരിമ്പ് തൊഴിലാളികളായ സ്ത്രീകളാണ് തങ്ങളുടെ ഗർഭാശയം നീക്കം ചെയ്തത്. മാസംതോറും ഉണ്ടാകുന്ന ആർത്തവം ഒഴിവാക്കുവാനും പണത്തിന്റെ ആവശ്യത്തിനുമായാണ് തങ്ങളുടെ ഗർഭാശയം സ്ത്രീകൾ നീക്കം ചെയ്യുന്നത്. ജോലി നഷ്ടമാകാതിരി...
രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി
Top News, Special Report, Topnews, World

രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി

രാജഭരണം ഇന്നും നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം. എച്ച്.ഐ.വി പോസിറ്റീവുള്ള 26 ശതമാനം ആളുകള്‍. അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിരോധനം. ഭൂരിഭാഗം ജനങ്ങളും ദരിദ്രരെങ്കിലും ആഡംബരത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ഭരണം നടത്തുന്ന രാജാവും സംഘവും. ലോകത്ത് ഇങ്ങനെയും ചില രാജ്യങ്ങളുണ്ട്. പറഞ്ഞുവരുന്നത് ഇസ്വാറ്റിനി എന്ന രാജ്യത്തെക്കുറിച്ചാണ്. ഇസ്വാറ്റിനി ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ ദിവസം അമേരിക്ക വിവിധ കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ അഞ്ചു വിദേശികളെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നാലെയാണ്. കുറ്റവാളികള്‍ക്കായി എന്തുകൊണ്ട് ട്രംപ് ഇസ്വാറ്റിനി തിരഞ്ഞെടുത്തുവെന്നത് ദുരൂഹമാണെങ്കിലും സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കാതെ ഇവരെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നിലെ ട്രംപിന്റെ ഗുഢാലോചനയാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത്. കിങ്ഡം ഓഫ് സ്വാറ്റിനി എന്നാണ് പുതിയ ...
ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം
Latest news, Health, Special Report, Top News

ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിരകളെ ബാധിക്കുന്ന ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) രോഗം സ്ഥിരീകരിച്ചു. കാലുകളില്‍ നീരും പരിക്കും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സിവിഐ ഉണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി. ട്രംപിന്റെ ആരോഗ്യത്തെകുറിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കൈയ്യിലെ പാടുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ഇത്. എന്താണ് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി ? സിരകള്‍ ശരിയായി പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കാലുകളില്‍ വേദനയോ തരിപ്പോ അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റം നീര്‍വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്. കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് ഫലപ്രദമായി രക്തം തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഞരമ്പുകളി...
ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലം, 100 സൂര്യന്മാരോളം പിണ്ഡമുള്ള രണ്ട് തമോദ്വാരങ്ങൾ കൂട്ടിയിടിച്ചു, നടുങ്ങി ശാസ്ത്രലോകം
World, Education, Latest news, Special Report, Top News

ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലം, 100 സൂര്യന്മാരോളം പിണ്ഡമുള്ള രണ്ട് തമോദ്വാരങ്ങൾ കൂട്ടിയിടിച്ചു, നടുങ്ങി ശാസ്ത്രലോകം

രണ്ട് കൂറ്റൻ തമോദ്വാരങ്ങളുടെ (തമോഗര്‍ത്തം) ഏറ്റവും വലിയ ലയനം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 10 ബില്യൺ പ്രകാശവർഷം അകലെ നടന്ന ഈ ആകാശ സ്‍ഫോടനം തരംഗങ്ങൾ സൃഷ്‍ടിച്ചത് ഭൂമിയിലെ പ്രത്യേക ഡിറ്റക്‌ടറുകൾ പിടിച്ചെടുക്കുകയായിരുന്നു. സൂര്യന്‍റെ പിണ്ഡത്തിന്‍റെ 100 ഉം, 140 ഉം മടങ്ങുവരുന്ന രണ്ട് വലിയ തമോദ്വാരങ്ങള്‍ പരസ്‍പരം ഇടിച്ചുകയറി 225 സൗരപിണ്ഡങ്ങളുള്ള ഒരു പുതിയ ബ്ലാക്ക്‌ഹോള്‍ സൃഷ്‍ടിക്കപ്പെട്ടു എന്നാണ് ഗവേഷകരുടെ നിഗമനം. സൂര്യന്‍റെ 100 മടങ്ങിലധികം പിണ്ഡമുള്ള ഈ തമോദ്വാരങ്ങള്‍ പരസ്‍പരം പിണഞ്ഞ ശേഷം കൂട്ടിയിടിച്ച് പുതിയൊരു വലിയ തമോദ്വാരം രൂപപ്പെട്ടുവെന്ന് ഗവേഷകര്‍ പുറത്തുവിട്ട വിവരങ്ങള്‍ ഉദ്ദരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കൂട്ടിയിടിയിൽ ഉണ്ടായ ഗുരുത്വാകർഷണ തരംഗങ്ങൾ 2023 നവംബറിൽ ഭൂമിയിലെ ഹൈടെക് ഡിറ്റക്‌ടറുകള്‍ പിടിച്ചെടുത്തു. ലൂസിയാനയിലെ ലേസർ ഇന്‍റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-...
ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!
India, Kerala News, Latest news, National, Special Report, Top News, Topnews

ചൊവ്വയില്‍ നിന്നുള്ള ഉല്‍ക്കാശിലക്ക് 45 കോടിയിലധികം രൂപ!

ചൊവ്വ ഗ്രഹത്തില്‍ നിന്നും ഭൂമിയിൽ പതിച്ച ഒരു ഉല്‍ക്കാശിലയ്ക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ 5.3 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 45 കോടി രൂപ)ക്ക് വിറ്റുപോയി. NWA 16788 എന്ന പേരിലാണ് ഈ അതിമൂല്യമായ ഉല്‍ക്കാശില പരിചിതമായത്. ഒരുപാട് പേരുടെ കണ്ണായിരുന്ന ഈ ശില ഒടുവില്‍ സ്വന്തമാക്കിയത് പേരുവെളിപ്പെടുത്താത്ത ഒരു ശേഖരകനാണ്. എക്കാലത്തെയും വിലകൂടിയ ചൊവ്വ ഉല്‍ക്കാശില ന്യൂയോര്‍ക്കിലെ പ്രശസ്തമായ ലേല കമ്പനിയായ സത്തബീസ് ആയിരുന്നു ലേലത്തിന് നേതൃത്വം നല്‍കിയത്. പതിനഞ്ച് മിനിറ്റ് നീണ്ട ഉത്സാഹഭരിതമായ ലേലത്തിലൂടെ ഫോൺ, ഓൺലൈൻ വഴി നിരവധി പേരാണ് പങ്കെടുത്തത്. ആദ്യം 4 മില്യണ്‍ ഡോളറാണ് ഈ ഉല്‍ക്കാശിലയുടെ മൂല്യം കണക്കാക്കിയിരുന്നത്, എന്നാല്‍ ആവേശം വളരവെ വില 5.3 മില്യണിലേക്ക് പറന്നു. NWA 16788 എന്ന ഉല്‍ക്കാശിലയുടെ പ്രത്യേകത അതിന്റെ ഉല്‍പത്തി, അപൂര്‍വ്വത, ഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളിലാണ്. 24.67...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ
Latest news, Special Report, Top News, World, Writers Corner

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ

2010-ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയിലെ ഒരു ഭാഗത്ത് ഉണ്ടായ മഹത്തായ ഗതാഗതക്കുരുക്ക്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാമായി ചരിത്രത്തിൽ ഇടം പിടിച്ചു. 12 ദിവസം നീണ്ടുനിന്ന കുരുക്കിന്റെ ദുരിതങ്ങൾ ഇന്നും ആളുകൾ മറന്നിട്ടില്ല. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്ന ട്രക്കുകളുടെ നീണ്ട നിരയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഗതാഗതം സ്തംഭിച്ചതായി മനസിലായതോടെ, യാത്രികർ പലരും വാഹനങ്ങളിലാണ് ഭക്ഷണം കഴിച്ച് ഉറങ്ങുവാൻ തുടങ്ങി. ദിവസത്തിൽ ഒരു കിലോമീറ്റർ പോലും മുന്നേറാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതക്കുരുക്ക് വീണ്ടും കടുത്തതാകുകയും ചെയ്തു. ഡ്രൈവർമാർക്കും യാത്രക്കാർക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ലഘുഭക്ഷണങ്ങൾ, നൂഡിൽസ്, ശീതളപാനീയങ്ങൾ എന്നിവ നാലിരട്ടി വിലയ്ക്കാണ് വിറ്റു പോയത്. ചരിത്രമായി...
കാന്തപുരം എന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും ശ്രദ്ധാകേന്ദ്രാമാകുമ്പോൾ
Kerala News, Features, Latest news, Special Report, Top News

കാന്തപുരം എന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും ശ്രദ്ധാകേന്ദ്രാമാകുമ്പോൾ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ, ഇളവ് ചെയ്യാൻ നടത്തിയ ശ്രമമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും ശ്രദ്ധാകേന്ദ്രാമാകാൻ കാരണമായത്. സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989 ൽ നടന്ന പിളർപ്പോടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന നേതാവ് സംഘടനയ്ക്ക് പുറത്ത്, അറിയപ്പെട്ടു തുടങ്ങിയത്. മുസ്ലിം ലീ​ഗും സമസ്തയുമായി നിലനിന്നിരുന്ന ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളുടെ ഭാ​ഗമായിരുന്നു പിളർപ്പ്. സമസ്തയുടെ ഔദ്യോ​ഗിക നേതൃത്വം മുസ്ലിം ലീ​ഗി​ന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ഉയർന്നു. അന്ന് സുന്നി യുവജനസംഘം ( എസ് വൈ എസ്) ജോയി​ന്റ് സെക്രട്ടറിയായ കാന്തപുരം ആയിരുന്നു ലീ​ഗ് ബന്ധത്തെ എതിർക്കുന്നതിലെ പ്രധാനയാൾ. സമസ്ത പണ്ഡിതരുടെ സംഘടനയാണെന്നും അവർ ഭരണകർത്താക്കൾക്ക് കീഴിലല്ല നിൽക്കേണ്ടതെന്നും അവർ ഉറച്ചു നിന്നു. ഈ തർക്കത്തെ തുടർന്...
ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
World, Latest news, Special Report, Technology, Top News

ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും ,കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുകയോ അതിൽ അഭിപ്രായം രേഖപെടുത്തയോ ആകാം എന്നാൽ അവരുടെ കണ്ടന്റുകൾ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബ്ലോഗ്പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കി. ...
ഉപഭോക്താക്കളുടെ വിവരം ചൈനയിലേക്ക്; പുതിയ ഡാറ്റാ ട്രാൻസ്‍ഫർ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്
World, Latest news, Special Report, Technology, Top News

ഉപഭോക്താക്കളുടെ വിവരം ചൈനയിലേക്ക്; പുതിയ ഡാറ്റാ ട്രാൻസ്‍ഫർ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്

ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തില്‍ യൂറോപ്യൻ യൂണിയന്‍റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്‌ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്‌ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചാരവൃത്തി ആരോപിച്ചുള്ള അന്വേഷണത്തിന്‍റെ തുടര്‍ച്ചയാണ്. ചൈനയില്‍ നിന്നുള്ള റിമോട്ട് ആക്‌സസ് വഴി യൂറോപ്പിലെ ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ അപകടത്തിലാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ സംഭവത്തിൽ ഈ വർഷം ആദ്യം ടിക്‌ടോക്കിന് 530 മില്യൺ യൂറോ (ഏകദേശം 620 മില്യൺ ഡോളർ) പിഴ ചുമത്തിയിരുന്നു. ചൈനയിൽ യൂറോപ്യൻ ഉപയോക്തൃ ഡാറ്റ സംഭരിക്...