BREAKING NEWS


More

കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ; പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
Breaking News, Health, Kerala News, Latest news, Top News, Weather

കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ; പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലുമാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 26 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 27 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട...
അമ്മയുടെ ശരീരത്തില്‍ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, അമ്പരന്ന് ലോകം
Entertainment, Entertainment News, Health, Latest news, Top News, World

അമ്മയുടെ ശരീരത്തില്‍ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, അമ്പരന്ന് ലോകം

സമൂഹ മാധ്യമങ്ങളില്‍ ഒരു ഡോക്ടര്‍ പങ്കുവച്ച എക്സ്റേ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ലിത്തോപീഡിയൻ അഥവാ 'സ്റ്റോൺ ബേബി' എന്നറിയപ്പെടുന്ന അപൂർവ മെഡിക്കൽ അവസ്ഥ വെളിപ്പെടുത്തുന്ന ഒരു വിചിത്രമായ എക്സ്-റേ ചിത്രമായിരുന്നു അത്. ഡോ. സാം ഖാലി തന്‍റെ എക്സ് ഹാന്‍റിലിലൂടെയാണ് ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആ എക്സറേ ചിത്രം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കണ്ടെവരെല്ലാം അമ്പരന്നു, ഒരു സ്ത്രീയയുടെ ശരീരത്തില്‍ എല്ലുകൾ കൊണ്ട് ഒരു കുഞ്ഞ് ! 'ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ എക്സ്-റേകളിൽ ഒന്ന് ഇതാ' എന്ന കുറിപ്പോടെയാണഅ ഡോ സാം ഖാലി എക്സറെ ചിത്രം പങ്കുവച്ചത്. 'എന്താണ് രോഗനിർണയം?' പിന്നാലെ അദ്ദേഹം കുറിച്ചു. ആ എക്സ്റേ ചിത്രത്തില്‍ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളില്‍ ഇടുപ്പിന് സമീപത്തായി കാല്‍സ്യം അടങ്ങിയ ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ ചിത്രം കാണാം. അസാധാരണമായ ഈ ചിത്രം കണ്ട് ആളുകൾ ഇത് എഐയാണോയെ...
കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?
Kerala News, Health, Latest news, Life Style, Top News, Topnews

കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?

മെൽബണിൽ കഫീൻ ടാബ്‌ലെറ്റിന്റെ അധികഡോസ് കഴിച്ചുള്ള ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം വലിയ ശ്രദ്ധയേടിച്ചിരുന്നു. ഈ സംഭവത്തോടെ കഫീനിന്റെ സുരക്ഷിതമായ ഉപയോഗപരിധി എന്ന വിഷയം വീണ്ടും ചർച്ചയിലായി. കാപ്പി, എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, സപ്ലിമെന്റുകൾ എന്നിവയൊക്കെയും കഫീൻ അടങ്ങിയവയാണ്. ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ ഉപയോഗിക്കാവുന്നതാണ് എന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) വ്യക്തമാക്കുന്നു. ഇത് നാലു മുതൽ അഞ്ച് കപ്പ് കാപ്പി, 10 കാൻ സോഫ്റ്റ് ഡ്രിങ്ക്, രണ്ടോളം എനർജി ഡ്രിങ്കുകൾ എന്നിവയുമായി തുല്യമാണ്. എങ്കിലും ഈ മാർഗ്ഗനിർദ്ദേശം എല്ലാവർക്കും ഒരുപോലെ ബാധകമല്ല. ശരീരഭാരം, നിലവിലുള്ള ആരോഗ്യനില, മരുന്നുകൾ എന്നിവയെയും ആശ്രയിച്ചാണ് കഫീനോടുള്ള പ്രതികരണം രൂപപ്പെടുന്നത്. അതുകൊണ്ട് 400 മില്ലിഗ്രാം സുരക്ഷിതമായ പരിധിയാണെങ്കിലും, അതിലധികം ഉപയോഗം...
പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്
World, Science, Social Media, Top News, Topnews, Writers Corner

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേരയുടെ മരണത്തെ തുടർന്നാണ് വീണ്ടും അനബെൽ എന്ന പാവ വീണ്ടും ചർച്ചയാകുന്നത്. വിവാദങ്ങൾക്ക് ഇടയാക്കിയ അനബെല്‍ എന്ന പാവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് ഡാന്‍ റിവേര മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ആളുകൾ ചർച്ച ചെയ്യാൻ മാത്രം എന്ത് പ്രത്യേകതയാണ് അനബെൽ എന്ന പാവയ്ക്കുള്ളത്. 1970ലാണ് അനബെൽ എന്ന പാവയെക്കുറിച്ചുള്ള കഥകൾ ലോകത്ത് പരന്നു തുടങ്ങിയത്. യുഎസിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ഡോണ എന്ന പെണ്‍കുട്ടിക്ക് അവളുടെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അനബെൽ എന്ന പാവയെ. ആ കാലഘട്ടത്തില്‍ ''ക്ലാസിക്ക് റാഗഡി ആന്‍ ഡോള്‍'' എന്നാണറിയപ്പെട്ടിരുന്നത്. പാവയ്ക്ക് പേരൊക്കെ നൽകി ഡോണ കൂട്ടുകാരിയായ ആഞ്ചിക്കും അനബെല്ലിനെ പരിചയപ്പെടുത്തി. ക്യൂട്ടായ ആ പാവയെ ഡോണയും ആഞ്ചിയും ക്ലാസിനു കപോകുമ്പോൾ തങ്ങളുടെ മുറിയിൽ സൂക്ഷിച്ചു. എന്നാൽ തിരിച്ചു വന്ന അവരെ ഞെട്ടിച്ചുകെ...
ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം
Latest news, Health, Special Report, Top News

ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിരകളെ ബാധിക്കുന്ന ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) രോഗം സ്ഥിരീകരിച്ചു. കാലുകളില്‍ നീരും പരിക്കും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സിവിഐ ഉണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി. ട്രംപിന്റെ ആരോഗ്യത്തെകുറിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കൈയ്യിലെ പാടുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ഇത്. എന്താണ് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി ? സിരകള്‍ ശരിയായി പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കാലുകളില്‍ വേദനയോ തരിപ്പോ അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റം നീര്‍വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്. കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് ഫലപ്രദമായി രക്തം തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഞരമ്പുകളി...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ
Latest news, Special Report, Top News, World, Writers Corner

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ

2010-ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയിലെ ഒരു ഭാഗത്ത് ഉണ്ടായ മഹത്തായ ഗതാഗതക്കുരുക്ക്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാമായി ചരിത്രത്തിൽ ഇടം പിടിച്ചു. 12 ദിവസം നീണ്ടുനിന്ന കുരുക്കിന്റെ ദുരിതങ്ങൾ ഇന്നും ആളുകൾ മറന്നിട്ടില്ല. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്ന ട്രക്കുകളുടെ നീണ്ട നിരയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഗതാഗതം സ്തംഭിച്ചതായി മനസിലായതോടെ, യാത്രികർ പലരും വാഹനങ്ങളിലാണ് ഭക്ഷണം കഴിച്ച് ഉറങ്ങുവാൻ തുടങ്ങി. ദിവസത്തിൽ ഒരു കിലോമീറ്റർ പോലും മുന്നേറാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതക്കുരുക്ക് വീണ്ടും കടുത്തതാകുകയും ചെയ്തു. ഡ്രൈവർമാർക്കും യാത്രക്കാർക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ലഘുഭക്ഷണങ്ങൾ, നൂഡിൽസ്, ശീതളപാനീയങ്ങൾ എന്നിവ നാലിരട്ടി വിലയ്ക്കാണ് വിറ്റു പോയത്. ചരിത്രമായി...
സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ 675 പേർ; പാലക്കാട് മാത്രം 347 പേർ
Kerala News, Health, Latest news, Topnews

സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ 675 പേർ; പാലക്കാട് മാത്രം 347 പേർ

സംസ്ഥാനത്താകെ ആകെ 675 പേർ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ 178 പേർ പാലക്കാട് ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ നിപ മരണവുമായി ബന്ധപ്പെട്ടവരാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ സമ്പർക്കത്തിലുള്ളവരുടെ എണ്ണം മലപ്പുറം ജില്ലയിൽ 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് രണ്ട്, തൃശൂരിൽ ഒന്ന് എന്നിങ്ങനെയാണ്. അതേസമയം, പാലക്കാട് ജില്ലയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ നിപ കേസിന്റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങളിലും സന്നിഹിതരായിരുന്നവർ എത്രയും പെട്ടെന്ന് നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. ഈ ആഴ്ച ആദ്യമാണ് സംസ്ഥാനത്ത് രണ്ടാമത്തെ നിപ്പ വൈറസ് മരണം റിപ്പോർട്ട് ചെയ്തത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് പെരിന്തൽമണ്ണയില...
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ
Kerala News, Health, Latest news, Top News

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലക്കാട് സ്വദേശിയായ 57 കാരൻ മരിച്ചത്. മരണകാരണം നിപ അണുബാധയാണോ എന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ചേരിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 609 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് ഡാറ്റയും ഉപയോഗിച്ച് ആരോഗ്യവകുപ്പ് മരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. “ഒരു കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്, ബാധിത പ്രദേശത്ത് ഫീൽഡ് തല പ്രവർത്തനങ്ങളും പനി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ ഒരു സംഘം സ്ഥലം സന്ദർശിച്ച് കൂടുതൽ നടപടികൾ ആരംഭിച്ചു. മറ്റുള്ളവരിൽ സാധ്യമായ ലക്...
” സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം”; കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയം
National, Health, India, News, Top News, Topnews

” സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം”; കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയം

സി​ഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലെ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് ആദ്യ നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജിലേബി,സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അതുമൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങൾ നേരത്തെ വന്നിരുന്നു. 2050 ആകു...
നിപ്പ ആശങ്ക; ഇടപെടാതെ അധികൃതര്‍
Latest news, Health, Kerala News, Top News

നിപ്പ ആശങ്ക; ഇടപെടാതെ അധികൃതര്‍

പാലക്കാട് നിപ്പ ആശങ്കയിൽ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും വവ്വാൽ ശല്യത്താൽ പൊറുതിമുട്ടുകയാണ് ഷൊർണൂർ ചുഡുവാലത്തൂർ നിവാസികൾ. ചുഡുവാലത്തൂർ ക്ഷേത്രത്തിന് സമീപത്തുള്ള മരങ്ങളിലാണ് ആയിരകണക്കിന് വവ്വാലുകൾ നിലയുറപ്പിച്ചിരിക്കുന്നത്. നാട് വളഞ്ഞ വവ്വാലുകൾ നിപ്പ രോഗമുണ്ടാക്കാനിടയാക്കുമോ എന്നാണ് ഭീതി. എല്ലാ മരങ്ങളിലും ഇലകളെക്കാൾ വവ്വാലുകളുണ്ട്. നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ ചുഡുവാലത്തൂരിലെ നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങളിലാണ് വവ്വാലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്. വവ്വാലുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ എല്ലാ വീടുകളിലെ കിണറുകളും ഷീറ്റുകൾ കൊണ്ട് മറിച്ചിരിക്കുകയാണ്. ഈ വിസർജനം കാരണം കുടയെടുത്ത് വേണം പുറത്തിറങ്ങാൻ. നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭക്കും വനം വകുപ്പിനും ജില്ല കലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല...