BREAKING NEWS


World

കള്ളക്കടത്ത് നടക്കുന്നുണ്ട്, അപൂര്‍വ ധാതുക്കള്‍ നഷ്ടമാകുന്നതായി ചൈന; റെയര്‍ എര്‍ത്ത് ഉപയോഗിച്ചുള്ള ചൈനീസ് തന്ത്രങ്ങൾ
World, Latest news, Politics, Top News

കള്ളക്കടത്ത് നടക്കുന്നുണ്ട്, അപൂര്‍വ ധാതുക്കള്‍ നഷ്ടമാകുന്നതായി ചൈന; റെയര്‍ എര്‍ത്ത് ഉപയോഗിച്ചുള്ള ചൈനീസ് തന്ത്രങ്ങൾ

തന്ത്രപ്രധാനമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ വിദേശ ചാര ഏജന്‍സികള്‍ കടത്തിക്കൊണ്ടുപോവുകയാണെന്ന ആരോപണവുമായി ചൈനയുടെ സുരക്ഷാ മന്ത്രാലയം. അമേരിക്കയുമായി അടുത്തിടെ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ നിര്‍ണായക വ്യവസായ വിഭവങ്ങളുടെ കയറ്റുമതി അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ചൈന സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു രാജ്യത്തെയും പേരെടുത്തു പറയാതെയാണ് ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച വീചാറ്റില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍, വിദേശ ചാര-ഇന്റലിജന്‍സ് ഏജന്‍സികളും അവരുടെ ഏജന്റുമാരും രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചേര്‍ന്ന് തപാല്‍ മാര്‍ഗ്ഗം വഴി അപൂര്‍വ ഭൗമ മൂലകങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു രാജ്യം നിയമവിരുദ്ധമായി ഇത് സ്വന്തമാക്കാന...
മനുഷ്യന്‍ കുഞ്ഞമ്പിളിയെ തൊട്ടിട്ട് ഇന്ന് 56 വര്‍ഷം
Breaking News, Education, Latest news, Science, Top News, World

മനുഷ്യന്‍ കുഞ്ഞമ്പിളിയെ തൊട്ടിട്ട് ഇന്ന് 56 വര്‍ഷം

മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയിട്ട് ഇന്നേക്ക് 56 വർഷം. 1969 ജൂലൈ 21-ന് അമേരിക്കന്‍ പര്യവേഷകരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനില്‍ കാലുകുത്തുകയായിരുന്നു. അന്നത്തെ അപ്പോളോ 11 ചാന്ദ്ര യാത്ര നടക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവർക്ക് പോലും ആ ദൗത്യം ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. ഭൂമിയെന്ന ചെറുഗോളത്തിൽ മനുഷ്യൻ ഒതുങ്ങില്ലെന്ന വിളംബരമായിരുന്നു അപ്പോളോ ദൗത്യങ്ങൾ. പക്ഷേ, വർഷമിത്ര കഴിഞ്ഞിട്ടും ചന്ദ്രനപ്പുറത്തേക്ക് മനുഷ്യൻ യാത്ര ചെയ്തിട്ടില്ല. 1969 ജൂലൈ 21, ഇന്ത്യൻ സമയം രാവിലെ 8:26ന് ചരിത്രം കുറിച്ച് അപ്പോളോ 11 കമാന്‍ഡര്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. 19 മിനിറ്റുകൾക്ക് ശേഷം ലൂണാര്‍ മൊഡ്യൂള്‍ പൈലറ്റ് എഡ്വിൻ ആൽഡ്രിൻ കൂടി ചന്ദ്രോപരിതലത്തിലിറങ്ങി. രണ്ടേകാൽ മണിക്കൂർ അവർ ചന്ദ്രോപരിതലത്തിലൂടെ നടന്നു. ആകെ 21 മണിക്കൂറും 31 മിനിറ്റുമാണ് അവർ ചന്ദ്രനിലുണ്ടായിരുന്നത്. തിരിച്ചുവരും മുമ്പ് അവർ ...
അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന് ട്രംപ്; ജീനിയസ് ആക്ടിൽ ഒപ്പുവച്ചു
World, Latest news, Money, Top News

അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന് ട്രംപ്; ജീനിയസ് ആക്ടിൽ ഒപ്പുവച്ചു

ഡോളർ പിന്തുണയോടെയുള്ള ഡിജിറ്റൽ കറൻസിയെന്ന സ്വപ്നത്തിലേക്ക് ചുവടുവയ്ക്കാനാണ് ജീനിയസ് നിയമത്തിൽ ട്രംപ് ഒപ്പുവച്ചത്. ഗൈഡിങ് ആൻഡ് എസ്റ്റാബ്ലിഷിങ് നാഷണൽ ഇന്നോവേഷൻ ഫോർ യു എസ് സ്റ്റേബിൾ കോയിൻസ് ആക്ട് ആണ് ജീനിയസ് ആക്ട് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഡോളർ അധിഷ്ഠിത ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകൾക്കാണ് തുടക്കമാകുന്നത്. 2025 ജൂലൈ 18 വെള്ളിയാഴ്ച പേയ്മെന്റ് സ്റ്റേബിൾകോയിനുകൾക്കായുള്ള നിയമങ്ങൾ രൂപീകരിക്കുന്ന S.1582 എന്ന ജീനിയസ് ആക്ടിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു എന്നാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചത്. ബില്ലിൽ ഒപ്പു വച്ചത് അമേരിക്കയെ സാന്പത്തിക-സാങ്കേതിക നേതൃത്വത്തിലേക്കുയർത്തുന്ന നിമിഷമെന്നാണ് ട്രംപ് പറഞ്ഞത്. വർഷങ്ങളായി ക്രിപ്റ്റോ സമൂഹം അനുഭവിക്കുന്ന പരിഹാസങ്ങൾക്കും തടസങ്ങൾക്കും അവസാനമായിരിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് അവരുടെ കഠിനാധ്വാനത്തിന് ലഭിച്ച ഫ...
ബിസിസിഐയുടെ വരുമാനത്തിൽ റെക്കോർഡ് വര്‍ധന; നേട്ടം ഐപിഎൽ വഴി
World, Cricket, Sports, Top News, Topnews

ബിസിസിഐയുടെ വരുമാനത്തിൽ റെക്കോർഡ് വര്‍ധന; നേട്ടം ഐപിഎൽ വഴി

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തിയുള്ള കായിക സ്ഥാപനങ്ങളിലൊന്നായ ബിസിസിഐയുടെ വരുമാനത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ വൻ വളർച്ച. 9741.7 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം, അതില്‍ പ്രധാന പങ്ക് ഐപിഎൽ ടൂർണമെന്റിന്റേതാണ്. 2022-23-ൽ 6559 കോടി രൂപയായിരുന്നു ബിസിസിഐയുടെ വരുമാനം. അതിനോടൊപ്പം താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ ഒരു വർഷത്തിനിടെ 3182 കോടി രൂപയുടെ വളർച്ച ബിസിസിഐ രേഖപ്പെടുത്തി. 2021-22ൽ ഇതേ വരുമാനം 5120 കോടി രൂപ ആയിരുന്നു. ഈ വലിയ വർധനവിന് പ്രധാന കാരണം ഐപിഎൽ വഴിയുള്ള വരുമാനവർധന ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-24ൽ മാത്രം ഐപിഎലിൽ നിന്ന് 5761 കോടി രൂപ ബിസിസിഐയുടെ വരുമാനത്തിലേക്ക് ഒഴുകി. ടെലിവിഷൻ റൈറ്റുകൾ, സ്പോൺസർഷിപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയായിരുന്നു പണമൊഴുക്ക്. ബിസിസിഐയുടെ മൊത്തം വരുമാനത്തിന്റെ 59 ശതമാനവും ഐപിഎൽ തന്നെ സംഭാവന ചെയ്തിരിക്കുന്നു എന്നാണ...
കനത്ത മഴയും വെള്ളപ്പൊക്കവും; കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്
Top News, Topnews, Weather, World

കനത്ത മഴയും വെള്ളപ്പൊക്കവും; കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിന്ന് വാർത്ത റിപ്പോർട്ട് ചെയ്ത പാക് മാധ്യമ പ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ ഒഴുക്കിൽപ്പെട്ടത്. അലി മൂസ റാസ എന്ന മാധ്യമ പ്രവർത്തകനാണ് ഇയാളെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു സുരക്ഷയുമില്ലാതെയാണ് ഇയാൾ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്. മൈക്കും അലിയുടെ തലയും മാത്രമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടികയും അലി മൂസയുടെ ബാലന്‍സ് തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു. പാകിസ്ഥാനിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു. Tag: Heavy rains and floods; Pakistani...
പന്തിന്റെ പന്തുകളിയില്‍ കൈയ്യടിച്ച് ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ
World, Cricket, India, Latest news, Sports, Top News

പന്തിന്റെ പന്തുകളിയില്‍ കൈയ്യടിച്ച് ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ

ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റ് വിജയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മാച്ചിന് മുന്നോടിയായുള്ള അതികഠിന പരിശീലനം നടത്തുകയാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇന്ത്യന്‍സംഘത്തിന്റെ വീഡിയോകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പരിശീലനത്തിനിടെ ഫുട്‌ബോളുമായി നടത്തിയ ജഗ്‌ളിങ് ശ്രമത്തിന്റെ വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരാണ് കാഴ്ച്ചക്കാരായി എത്തിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കിട്ട ഈ വീഡിയോയില്‍ ഋഷഭ് പന്ത് പന്ത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും അതില്‍ വിജയിക്കുന്നതും കാണാം. മാഞ്ചസ്റ്റിലെ ഒരു മൈതാനമാണ് ടീം ഇന്ത്യക്ക് ഓഫ് ബീറ്റ് പരിശീലനത്തിനായി ലഭിച്ചിരുന്നത്. ടീം റിഫ്‌ളെക്‌സുകള്‍, ഏകോപനം, ടീം ബോണ്ടിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് ഫുട്‌ബോളുമായുള്ള ചെറിയ വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമില്‍ ഫ...
പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്
World, Science, Social Media, Top News, Topnews, Writers Corner

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേര അന്തരിച്ചു; അനബെല്‍ പാവയെ കുറിച്ചുള്ള കഥ വീണ്ടും ചര്‍ച്ചയിലേക്ക്

പാരനോര്‍മല്‍ അന്വേഷണക്കാരന്‍ ഡാന്‍ റിവേരയുടെ മരണത്തെ തുടർന്നാണ് വീണ്ടും അനബെൽ എന്ന പാവ വീണ്ടും ചർച്ചയാകുന്നത്. വിവാദങ്ങൾക്ക് ഇടയാക്കിയ അനബെല്‍ എന്ന പാവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നതിനിടെയാണ് ഡാന്‍ റിവേര മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ആളുകൾ ചർച്ച ചെയ്യാൻ മാത്രം എന്ത് പ്രത്യേകതയാണ് അനബെൽ എന്ന പാവയ്ക്കുള്ളത്. 1970ലാണ് അനബെൽ എന്ന പാവയെക്കുറിച്ചുള്ള കഥകൾ ലോകത്ത് പരന്നു തുടങ്ങിയത്. യുഎസിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ഡോണ എന്ന പെണ്‍കുട്ടിക്ക് അവളുടെ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് അനബെൽ എന്ന പാവയെ. ആ കാലഘട്ടത്തില്‍ ''ക്ലാസിക്ക് റാഗഡി ആന്‍ ഡോള്‍'' എന്നാണറിയപ്പെട്ടിരുന്നത്. പാവയ്ക്ക് പേരൊക്കെ നൽകി ഡോണ കൂട്ടുകാരിയായ ആഞ്ചിക്കും അനബെല്ലിനെ പരിചയപ്പെടുത്തി. ക്യൂട്ടായ ആ പാവയെ ഡോണയും ആഞ്ചിയും ക്ലാസിനു കപോകുമ്പോൾ തങ്ങളുടെ മുറിയിൽ സൂക്ഷിച്ചു. എന്നാൽ തിരിച്ചു വന്ന അവരെ ഞെട്ടിച്ചുകെ...
രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി
Top News, Special Report, Topnews, World

രാജഭരണവും എച്ച്.ഐ.വി പോസിറ്റീവുള്ള രാജ്യം ഇസ്വാറ്റിനി

രാജഭരണം ഇന്നും നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യം. എച്ച്.ഐ.വി പോസിറ്റീവുള്ള 26 ശതമാനം ആളുകള്‍. അവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിരോധനം. ഭൂരിഭാഗം ജനങ്ങളും ദരിദ്രരെങ്കിലും ആഡംബരത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ഭരണം നടത്തുന്ന രാജാവും സംഘവും. ലോകത്ത് ഇങ്ങനെയും ചില രാജ്യങ്ങളുണ്ട്. പറഞ്ഞുവരുന്നത് ഇസ്വാറ്റിനി എന്ന രാജ്യത്തെക്കുറിച്ചാണ്. ഇസ്വാറ്റിനി ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് കഴിഞ്ഞ ദിവസം അമേരിക്ക വിവിധ കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ അഞ്ചു വിദേശികളെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നാലെയാണ്. കുറ്റവാളികള്‍ക്കായി എന്തുകൊണ്ട് ട്രംപ് ഇസ്വാറ്റിനി തിരഞ്ഞെടുത്തുവെന്നത് ദുരൂഹമാണെങ്കിലും സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കാതെ ഇവരെ ഇവിടേക്ക് നാടുകടത്തിയതിന് പിന്നിലെ ട്രംപിന്റെ ഗുഢാലോചനയാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത്. കിങ്ഡം ഓഫ് സ്വാറ്റിനി എന്നാണ് പുതിയ ...
റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി
World, Cinema, Latest news, Top News

റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ റിലീസിന് ഒരു വർഷം മുമ്പുതന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജൂലൈ 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ 2025 ജൂലൈ 17 മുതൽ തിരഞ്ഞെടുക്കപ്പെട്ട 70mm ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇത്രയും കാലയളവ് മുൻപ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതും ഇത്ര വേഗത്തിൽ വിറ്റഴിയുന്നതും ഒരു സിനിമയുടെ കാര്യത്തിൽ ഇത് ആദ്യമായാണ്. ക്രിസ്റ്റഫർ നോളന്റെ ഓസ്കാർ ചിത്രം ‘ഓപ്പൺഹൈമറിന്’ ശേഷമെത്തുന്ന സിനിമയെന്ന നിലയിൽ ‘ദി ഒഡീസി’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ‘ഒഡീസി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക്, ...
അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടു: ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും അവകാശവാദവുമായി ട്രംപ്
World, India, Latest news, National, Top News

അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടു: ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഏകദേശം 4-5 ജെറ്റുകൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം, രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തലിന് വ്യാപാര ബോഗി ഉപയോഗിച്ച് താൻ മധ്യസ്ഥത വഹിച്ചുവെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ ചില റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളുമായുള്ള അത്താഴവിരുന്നിൽ ഈ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ്, ജെറ്റുകൾ ഇന്ത്യയുടേതാണോ അതോ പാകിസ്ഥാനുടേതാണോ എന്ന് വ്യക്തമാക്കിയില്ല. "വാസ്തവത്തിൽ, വിമാനങ്ങൾ ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. നാലോ അഞ്ചോ, പക്ഷേ അഞ്ച് ജെറ്റുകൾ യഥാർത്ഥത്തിൽ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു," ട്രംപ് പറഞ്ഞു. വിമാനം ഇന്ത്യയുടേതാണോ അതോ പാകിസ്ഥാനുടേതാണോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള സംഘർഷം കൂടുതൽ വ്യാപകമാകുമെന്ന ആശങ്ക ഉയർത്തിയ സംഘർഷാവസ്ഥയിലേക്ക് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ വീണ്ട...