BREAKING NEWS


Top News

കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ നിശ്ചയിച്ചു
Kannur, Top News

കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ നിശ്ചയിച്ചു

കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ പുതിയ മേയറായി നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര ചുമതലയേൽക്കും. കണ്ണൂർ ഡി.സി.സിയുടേതാണ് തീരുമാനം. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമായതിനെത്തുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും അനുഭവപരിചയം കണക്കിലെടുത്ത് ഇന്ദിരയെ തിരഞ്ഞെടുക്കുകയായിരുന്നു. പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി. ഇന്ദിര കൗൺസിലറായി വിജയിച്ചത്. കോൺഗ്രസ് വിമതയടക്കം നാല് സ്ഥാനാർത്ഥികൾ മത്സരിച്ച ശക്തമായ പോരാട്ടത്തിൽ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര വിജയം കൈവരിച്ചത്. 2015-ൽ കണ്ണൂർ കോർപറേഷനായി രൂപീകൃതമായതുമുതൽ ഇന്ദിര കൗൺസിലറായി തുടരുന്നുണ്ട്. കഴിഞ്ഞ മൂന്ന് തവണയും മൂന്ന് വ്യത്യസ്ത ഡിവിഷനുകളിൽ നിന്നാണ് ഇവർ ജനവിധി തേടിയത്. ​2020-ൽ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ആദ്യ മൂന്ന് വർഷം കോൺഗ്രസിലെ ടി.ഒ. മോഹനനായിരുന്നു മേയർ. തുടർന്ന് മുന്നണി ധാരണപ്രകാരം മു...
അപമാനം താങ്ങാനാവുന്നില്ല; മുഖ്യമന്ത്രി നിഖാബ് വലിച്ചുതാഴ്ത്തിയ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു
Top News

അപമാനം താങ്ങാനാവുന്നില്ല; മുഖ്യമന്ത്രി നിഖാബ് വലിച്ചുതാഴ്ത്തിയ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പരസ്യമായി അപമാനിച്ച മുസ്‌ലിം വനിതാ ഡോക്ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. നിയമന ഉത്തരവ് ലഭിച്ചെങ്കിലും, അനുഭവിക്കേണ്ടി വന്ന അപമാനഭാരം കാരണം ജോലിയിൽ പ്രവേശിക്കാനില്ലെന്ന നിലപാടിലാണ് ഇവർ. ഈ മാസം 20-ാം തീയതിയായിരുന്നു നുസ്രത് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ, തകർന്നുപോയ നുസ്രത്തിനെ ആശ്വസിപ്പിക്കാനും ജോലിയിൽ ചേരാൻ പ്രേരിപ്പിക്കാനുമുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ. ​ഡിസംബർ 15-ന് നടന്ന ആയുഷ് ഡോക്ടർമാരുടെ നിയമനക്കത്ത് വിതരണ ചടങ്ങിലായിരുന്നു വിവാദ സംഭവം. വേദിയിൽ വെച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറുടെ നിഖാബ് ബലമായി വലിച്ചുതാഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചടങ്ങിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേ...
ദോഹയിലെ ആകാശവും ഭൂമിയും സാക്ഷിയായി അര്ജന്റീനയുടെ രാജകുമാരൻ കിരീടാരോഹിണിതനായിട്ട്  ഇന്നേക്ക് മൂന്നു വർഷം
Sports, Football, Top News, World

ദോഹയിലെ ആകാശവും ഭൂമിയും സാക്ഷിയായി അര്ജന്റീനയുടെ രാജകുമാരൻ കിരീടാരോഹിണിതനായിട്ട് ഇന്നേക്ക് മൂന്നു വർഷം

ഇന്ന് 18.12.2025...ഫുട്ബോൾ ആരാധകർക്ക് ഈ തീയതി അങ്ങനെ എളുപ്പം മറക്കുവാൻ ആവില്ല.. കാരണം ഇതേ ദിവസം 2022ൽ ദോഹയിലെ ലുസൈൻ സ്റ്റേഡിയത്തിന്റെ ആകാശവും,ഭൂമിയും, കാണികളും, എതിരാളികളും സാക്ഷിയായി അര്ജന്റീനയുടെ രാജകുമാരൻ ലിയോണെൽ മെസ്സി ഫുട്ബോളിന്റെ രാജാവായി കിരീടാരോഹണിതനായിട്ട് ഇന്നേക്ക് 3 വർഷം തികയുന്നു.. പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും അപ്പുറം, കാത്തിരുപ്പിനും വിരാമം നൽകികൊണ്ട് അർജന്റീനയുടെ നീല പതാക ദോഹയുടെ ആകാശത്തിൽ പാറി പറന്നു.. Where is messi? Where is messi എന്ന് ചോദിച്ചവർക്ക് മുന്നിൽ. ലുസൈൻ സ്റ്റേഡിയം മറുപടി നൽകി.. Here is messi wearing the crown. The day football won., the day football completed. ഫ്രാൻസിന്റെ ഇരുപ്പത്തിരണ്ടുകാരൻ കിലിയൻ എമ്പാപ്പേയുടെ പ്രകമ്പനം കൊള്ളിച്ച ഗോളുകൾക്ക് പോലും ആഹ് കിരീടം സ്വന്തമാക്കാനായില്ല കാരണം കളിയുടെ അന്തിമ ഘട്ടം പെനാൽറ്റിയിലേക്ക് കടന്നതൊടെ അര്ജന്റ...
​ബുർഖ ധരിച്ചില്ല; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി
Death, Crime, Top News

​ബുർഖ ധരിച്ചില്ല; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

ഷാംലി: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ക്രൂരമായ കുടുംബക്കൊലപാതകം. ബുർഖ ധരിക്കാതെ പുറത്തുപോയെന്നാരോപിച്ച് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും യുവാവ് വെടിവെച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 10-ന് നടന്ന ഈ അരുംകൊല ഒരാഴ്ചയ്ക്ക് ശേഷമാണ് പുറംലോകമറിയുന്നത്. ഫാറൂഖിന്റെ ഭാര്യ താഹിറ, മക്കളായ ആഫ്രീൻ, സെഹ്റിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ​കാരണം: കുടുംബതർക്കത്തെത്തുടർന്ന് താഹിറ ബുർഖയോ പർദ്ദയോ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതാണ് ഫാറൂഖിനെ പ്രകോപിപ്പിച്ചത്. താഹിറ തിരികെ വീട്ടിലെത്തിയപ്പോൾ ഇതേച്ചൊല്ലി ഫാറൂഖ് വഴക്കുണ്ടാക്കുകയും തുടർന്ന് ഭാര്യയെയും മൂത്ത മകളെയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഇളയ മകളെ ശ്വാസംമുട്ടിച്ചാണ് കൊന്നത്. ​തെളിവ് നശിപ്പിക്കൽ: വീട്ടി...
കിഫ്ബിക്ക് ആശ്വാസം: ഇഡി നടപടികൾ ഹൈക്കോടതി തടഞ്ഞു; നാലു മാസത്തേക്ക് സ്റ്റേ
Ernakulam, Top News

കിഫ്ബിക്ക് ആശ്വാസം: ഇഡി നടപടികൾ ഹൈക്കോടതി തടഞ്ഞു; നാലു മാസത്തേക്ക് സ്റ്റേ

കൊച്ചി: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ആരോപിച്ചുള്ള ഇഡി റിപ്പോർട്ടിന്മേലുള്ള നടപടികൾക്കാണ് നാലു മാസത്തെ താൽക്കാലിക സ്റ്റേ അനുവദിച്ചത്. കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും വലിയ രാഷ്ട്രീയ ആശ്വാസം നൽകുന്നതാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഈ ഉത്തരവ്. മസാല ബോണ്ട് വിഷയത്തിൽ ഇഡി നൽകിയ റിപ്പോർട്ടിന്മേൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.കാരണം കാണിക്കൽ നോട്ടീസ്: ഇഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി അയച്ച കാരണം കാണിക്കൽ നോട്ടീസിന്മേലുള്ള നടപടികളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.​നോട്ടീസ് അയച്ചു: കിഫ്ബിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഇഡി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ​കേന്ദ്...
കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം തന്നെ: ജോസ് കെ. മാണി
Thiruvananthapuram, Top News

കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിനൊപ്പം തന്നെ: ജോസ് കെ. മാണി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. പാലാ നിയമസഭാ മണ്ഡലത്തിൽ 'രണ്ടില' ചിഹ്നത്തിൽ മത്സരിച്ച പത്ത് സ്ഥാനാർത്ഥികൾ കഴിഞ്ഞ തവണയും ഇത്തവണയും വിജയിച്ചുവെന്നത് പാർട്ടിയുടെ കരുത്തിന് തെളിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ​തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പി.ജെ. ജോസഫിനെതിരെ രൂക്ഷമായ പരിഹാസമാണ് ജോസ് കെ. മാണി ഉയർത്തിയത്. ​ജോസ് കെ. മാണിയുടെ പ്രധാന പരാമർശങ്ങൾ: ജോസഫ് വിഭാഗത്തിനെതിരെ പരിഹാസം: പി.ജെ. ജോസഫിന്റേത് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ്. കോൺഗ്രസ് എന്തെങ്കിലും നൽകിയാൽ അത് വാങ്ങി ജീവിക്കുന്ന നിലപാടാണ് അവരുടേത്. ​തൊടുപുഴയിലെ പ്രകടനം: പി.ജെ. ജോസഫ് വീമ്പ് പറയുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 36 വാർഡുകളിൽ മത്സരിച്ച അവർക്ക് വെറും മൂന്ന് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കഴിഞ്ഞ 30 വർഷമായി തൊടുപുഴ...
ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ടു; മകൻ പ്രതിയെന്ന് പ്രാദേശിക ആരോപണം
Breaking News, Cinema, Crime, Death, Info, Top News

ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും ഭാര്യയും കൊല്ലപ്പെട്ടു; മകൻ പ്രതിയെന്ന് പ്രാദേശിക ആരോപണം

ലോസ് ഏഞ്ചലസ്: പ്രശസ്ത ഹോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ റോബ് റെയ്നറെയും (78) ഭാര്യ മിഷേലിനെയും (68) ലോസ് ഏഞ്ചലസിലെ വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനും സ്ത്രീയും വീടിനുള്ളിൽ മരിച്ചുകിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് റെയ്നറും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്. ​ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, റെയ്നറുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്നറാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. എന്നാൽ അന്വേഷണസംഘം ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ജേക്ക്, നിക്ക്, റോമി എന്നിങ്ങനെ മൂന്ന് മക്കളാണ് റെയ്നർക്കും മിഷേലിനുമുള്ളത്.​ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ റോബറി ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക വ...
രാഹുൽ ഈശ്വറിന് ജാമ്യം; 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കോടതിയുടെ ആശ്വാസം
Kerala News, Politics, Top News

രാഹുൽ ഈശ്വറിന് ജാമ്യം; 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കോടതിയുടെ ആശ്വാസം

തിരുവനന്തപുരം എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം ലഭിച്ചു. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. ​16 ദിവസമായി ജയിലിൽ കഴിയുകയാണെന്നും അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വർ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് പ്രതിയെ രണ്ടുതവണ കസ്റ്റഡിയിൽ വാങ്ങേണ്ടി വന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ പോലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കേസും വകുപ്പുകളും: ​യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ തിരിച്ചറിയാൻ സാധിക്കുംവിധമുള്ള വിവരങ്ങൾ പങ്കുവെച്ചതിന...
മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു
Death, Politics, Top News

മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു

മുംബൈ : കോൺഗ്രസ് നേതാവും മുൻ ലോക്സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽനിന്ന് 7 തവണ ലോക്സ‌ഭയിലെത്തി. 2004 മുതൽ 2008 വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി. 1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പ‌ീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ ന...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ: പോളിങ് കുറവിലും മുന്നണികൾക്ക് വിജയപ്രതീക്ഷ
Election, Kerala News, Top News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ: പോളിങ് കുറവിലും മുന്നണികൾക്ക് വിജയപ്രതീക്ഷ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ രണ്ട് ശതമാനത്തിൻ്റെ കുറവുണ്ടായിട്ടും പ്രധാന മുന്നണികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ​നിലവിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഇടത് മുന്നണിക്കാണ് മുൻതൂക്കം. എന്നാൽ, ഈ മേധാവിത്വം തകർത്ത് നിർണായക നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിൻ്റെ (UDF) അവകാശവാദം. ​തലസ്ഥാന നഗരമായ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി (BJP), സംസ്ഥാനത്തുടനീളം തങ്ങളുടെ വോട്ട് വിഹിതത്തിൽ ഗണ്യമായ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. ​​സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കണക്കനുസരിച്ച്, രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 73.51 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത് 75.75 ശതമാനം പേരാണ്. ...