BREAKING NEWS


Top News

മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം
Crime, Death, Info, Top News

മുൻ മിസ് സ്വിറ്റ്‌സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിനെതിരെ കൊലപാതകക്കുറ്റം

സ്വിറ്റ്‌സർലൻഡ്: ബേൺ മിസ് സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ മുൻ ഫൈനലിസ്റ്റായ ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ഭർത്താവായ 43 വയസ്സുകാരൻ തോമസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. ​പോലീസ് റിപ്പോർട്ടുകൾ അനുസരിച്ച്, 2024 ഫെബ്രുവരിയിൽ വീട്ടിൽ വെച്ച് ക്രിസ്റ്റീനയെ തോമസ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം, ക്രിസ്റ്റീനയുടെ മൃതദേഹം വികൃതമാക്കാനും അവശിഷ്ടങ്ങൾ നശിപ്പിക്കാനും തോമസ് ശ്രമിച്ചതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം രേഖകൾ പ്രകാരം, തോമസ് കത്തിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ക്രിസ്റ്റീനയുടെ ശരീരം മുറിച്ചുമാറ്റാൻ ശ്രമിച്ചു. ഗർഭപാത്രം നീക്കം ചെയ്ത ശേഷം, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ ഛേദിച്ചത്. ചില ശരീരഭാഗങ്ങൾ രാസലായനിയിൽ ലയിപ്പിച്ച് ശുദ്ധീകരിക്കാനും ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ​കൊല...
യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!
National, Politics, Top News, World

യുഎസ് ചർച്ചാവിഷയം: മോദിയും പുടിനും ഒരു കാറിൽ; ‘ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വില’!

വാഷിങ്ടൺ ഡി.സി. - റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്ന് ഒരേ കാറിൽ യാത്ര ചെയ്ത സംഭവം യുഎസ് കോൺഗ്രസിലും ശക്തമായ ചർച്ചയായി. ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് യുഎസ് പ്രതിനിധി സിഡ്‌നി കാംലാഗർ ഡോവ്, ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ ഇന്ത്യാ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. ​ഹൗസിലെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഫോറിൻ അഫയേഴ്‌സ് സബ്കമ്മിറ്റിയിൽ 'ദി യുഎസ് - ഇന്ത്യ സ്ട്രാറ്റീജിക് പാർട്‌നർഷിപ്: സെക്യുറിങ് എ ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസിഫിക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് സംഭവം.​ഇന്ത്യയോടുള്ള ട്രംപിൻ്റെ നയങ്ങളെ ഡോവ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "നമുക്ക് ദേഷ്യമുള്ള ആളുകളെ വേദനിപ്പിക്കുന്നതിനേക്കാൾ കൂടുതൽ, നമ്മൾ നമ്മെത്തന്നെയാണ് വേദനിപ്പിക്കുന്നത്. നിർബന്ധബുദ്ധിയുള്ള ഒരു പങ്കാളിയാകുന്നതിന് വലിയ വില നൽകേണ്ടിവരും." ചിത്രം ഉയർത്തിക്കാട്ടി...
പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി
India, National, News, Top News

പാക് യുവതിയുടെ നീതിക്കായുള്ള അപേക്ഷ: ഭർത്താവ് ഡൽഹിയിൽ രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടി യുവതി

ന്യൂഡൽഹി: ഭർത്താവ് തന്നെ കറാച്ചിയിൽ ഉപേക്ഷിച്ചു ഡൽഹിയിൽ രഹസ്യമായി രണ്ടാമതും വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് പാകിസ്താൻ യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീതിക്കായി യാചിച്ചു. നികിത നാഗ്ദേവ് എന്ന് തിരിച്ചറിഞ്ഞ യുവതിയുടെ ഹൃദയഭേദകമായ വീഡിയോ അപ്പീൽ ഇരു രാജ്യങ്ങളിലെയും സാമൂഹിക-നിയമ സ്ഥാപനങ്ങളിൽ രോഷം ആളിക്കത്തിച്ചിരിക്കുകയാണ്. ​കറാച്ചി സ്വദേശിയായ നികിത, ദീർഘകാല വിസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക് വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26 ന് കറാച്ചിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചതായി ആരോപിച്ചു. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 26 ന് വിക്രം അവളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം തകിടം മറിഞ്ഞതായി നികിത പറയുന്നു. 2020 ജൂലൈ 9 ന്, 'വിസ സാങ്കേതിക പ്രശ്നം' എന്ന കാരണം പറഞ്ഞ് തന്നെ അട്ടാരി അതിർത്തിയിൽ ഉപേക്ഷിക്കുകയും നിർബന്ധിച്ച് പാകിസ്താനിലേക്ക് തിരിച...
തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്
Politics, Top News

തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് ആരോപണം ഉന്നയിച്ച് പി സി ജോർജ്

ബി ജെ പിയെ എതിർത്താൽ അനുഭവിക്കേണ്ടിവരുമെന്ന് വൈദികനെ ഭീഷണിപ്പെടുത്തി പി സി ജോർജ്. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. അച്ഛന്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരും. അങ്ങനെ വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പി സി ജോർജ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നെക്കൊണ്ട് അത് ചെയ്യിക്കരുതെന്നും ജോർജ് പറഞ്ഞു. ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലാണ് പി സി ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്. അതേസമയം, രാജീവ് ചന്ദ്രശേഖർ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് പറഞ്ഞ ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യപകമായ അഴിമതി എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. തങ്ങളുടെ ഭാഗമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളെയാണ് ആക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് രാജീവ് ചന്ദ്രശേഖ...
നടൻ കലാഭവൻ നവാസ് അന്തരിച്ചു
Breaking News, Death, Kerala News, Latest news, Top News, Topnews

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറാണ് ചൈതന്യം എന്ന ചിത്രം ആണ് ആദ്യ ചിത്രം. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസി...
87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ
Latest news, Money, Top News, World

87,000 രൂപ വരെ മാസം സമ്പാദ്യം; അധികമുള്ള മുലപ്പാൽ വിറ്റ് വരുമാനമാക്കി അമേരിക്കയിലെ അമ്മമാർ

അമേരിക്കയിലുടനീളം മുലയൂട്ടൽ നിരക്ക് വർദ്ധിച്ചതോടെ അധിക മുലപ്പാൽ വരുമാനസ്രോതസാക്കി മാറ്റുകയാണ് കൂടുതൽ അമ്മമാർ. ദി ടൈംസ് യുകെയുടെ റിപ്പോർട്ട് അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രധാനമായും മുലപ്പാൽ വിൽപ്പന ഉറപ്പിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആയിരം ഡോളർ വരെ വരുമാനം കണ്ടെത്തുന്ന അമ്മമാർ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ അനൗദ്യോ​ഗിക മുലപ്പാൽ വ്യാപാരം പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും ആണ് നടക്കുന്നത്. കൂടാതെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പോലുള്ള വ്യക്തികളുടെ പിന്തുണയും അധികമുള്ള മുലപ്പാൽ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് അമ്മമാരെ പ്രേരിപ്പിച്ചിട്ടുണ്ട്. ദ ടൈംസ് യുകെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് മിനസോട്ടയിൽ നിന്നുള്ള 33 വയസ്സുള്ള അധ്യാപികയും അഞ്ച് കുട്ടികളുടെ അമ്മയുമായ എമിലി എംഗർ ഈ സംരംഭത്തിലെ മുൻനിര പങ്കാളികളിൽ ഒരാളാണ്. തൻറെ കുട്ടി...
ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും
Top News, India, Latest news, Technology, World

ഫോള്‍ഡബിള്‍ ഐഫോണ്‍ ആപ്പിള്‍ 2026 സെപ്റ്റംബറില്‍ പുറത്തിറക്കിയേക്കും

ഐഫോണ്‍ ഫോള്‍ഡിനായുള്ള കാത്തിരിപ്പ് 2026 സെപ്റ്റംബറില്‍ അവസാനിക്കും എന്നാണ് പുതിയ റൂമറുകള്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷം ഐഫോണ്‍ 18 ലൈനപ്പിനൊപ്പം ഈ ഫോള്‍ഡബിളും വിപണിയില്‍ അവതരിപ്പിക്കപ്പെടും എന്ന് ജെപി മോര്‍ഗനാണ് മാര്‍ക്കറ്റ് റിസര്‍ച്ച് നോട്ടിലൂടെ ആദ്യ സൂചന പുറത്തുവിട്ടത്. 2026 സെപ്റ്റംബറില്‍ ഐഫോണ്‍ 18 ശ്രേണിക്കൊപ്പം ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണും വിപണിയിലെത്തും എന്നാണ് സൂചനകള്‍. നിലവില്‍ ഫോള്‍ഡബിള്‍ ഹാന്‍ഡ്‌സെറ്റ് വിപണി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ്ങിന്‍റെ കുത്തകയാണ്. ഈ സെഗ്മെന്‍റില്‍ സാംസങ്ങിന്‍റെ കുതിപ്പിന് തടയിടാന്‍ എത്രയും വേഗം, മികച്ച സ്പെസിഫിക്കേഷനുകളോടെ ഫോള്‍ഡബിള്‍ ഇറക്കാതെ ആപ്പിളിന് മറ്റ് മാര്‍ഗങ്ങളില്ല. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ വില അമേരിക്കയില്‍ 1,999 ഡോളറിലാണ് (ഏകദേശം 1,74,000 ഇന്ത്യന്‍ രൂപ) ആരംഭിക്കുക എന്ന് ജെപി മോര്‍ഗന്‍ പ്രവചിക്കുന്നു. 20...
കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍; ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’
Info, Crime, Kerala News, Latest news, Top News

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍; ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം സാമൂഹ്യമാധ്യങ്ങളില്‍ കുറിച്ചു. ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ വന്ന പാവപെട്ട വിദ്യാര്‍ഥി...
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി
India, Kerala News, Latest news, Top News

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശമെന്ന് ബജ്‌റങ്ദള്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതിനാല്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവര്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ തുടരേണ്ടിവരും. കോടതിയ്ക്ക് മുന്നിൽ ബജ്റങ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്നവരെയും അധിക്ഷേപിച്ച ബജ്റങ്ദൾ പ്രവർത്തകരാണ് കോടതിയ്ക്ക് മുന്നിൽ മുദ്ര...
പിന്‍ നമ്പര്‍ ഇനി നിര്‍ബന്ധമില്ല? യുപിഐയില്‍ ബയോമെട്രിക് വരുന്നതായി റിപ്പോര്‍ട്ട്
Latest news, India, Money, Top News, World

പിന്‍ നമ്പര്‍ ഇനി നിര്‍ബന്ധമില്ല? യുപിഐയില്‍ ബയോമെട്രിക് വരുന്നതായി റിപ്പോര്‍ട്ട്

യുപിഐ പണമിടപാടുകള്‍ നടത്താന്‍ പിന്‍ നമ്പര്‍ ഇനി മുതല്‍ നിര്‍ബന്ധമായേക്കില്ല. യുപിഐ ട്രാന്‍സാക്ഷനുകള്‍ ബയോമെട്രിക്ക് ഉപയോഗിച്ചും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൗകര്യം നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഉടന്‍ അനുവദിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഫിംഗര്‍പ്രിന്‍റും ഫേഡ്ഐഡിയും വഴി യുപിഐ ഇടപാടുകള്‍ സുതാര്യവും സുരക്ഷിതവുമായി നടത്താനാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ യുപിഐ ഇടപാടുകളില്‍ ബയോമെട്രിക് അവതരിപ്പിക്കുന്ന കാര്യം എന്‍പിസിഐ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഫിംഗര്‍ പ്രിന്‍റും ഫേസ്ഐഡിയും ഉപയോഗിച്ച് യുപിഐ ആപ്പുകളില്‍ പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുത്തന്‍ സൗകര്യമൊരുക്കിയേക്കും എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ട്. നാളിതുവരെ ഈ സൗകര്യം യുപിഐ ആപ്പുകളില്‍ ഉണ്ടായിരുന്നില്ല. പകരം നാലക്കമോ ആറക്കമോ വ...