ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടി അന്വേഷണം ഊർജ്ജിതമാക്കി; സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടപടികൾ കടുപ്പിക്കുന്നു. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് കേസിൽ നിർണ്ണായകമായ രണ്ട് അറസ്റ്റുകൾ കൂടി രേഖപ്പെടുത്തിയത്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയാണ് പങ്കജ് ഭണ്ഡാരിയിലേക്കും ഗോവർധനിലേക്കും അന്വേഷണം എത്തിച്ചത്.ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസിൽ എത്തിച്ചാണ് വേർതിരിച്ചെടുത്തതെന്ന് എസ്.ഐ.ടി കണ്ടെത്തി.സ്വർണവുമായി ബന്ധപ്പെട്ട തിരിമറിയിലൂടെ പങ്കജ് ഭണ്ഡാരി വൻതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ സ്മാർട്ട് ക്രിയേഷൻസ് ഉടമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഗോവർധനാണ...










