BREAKING NEWS


Life Style

ആറ് എയർബാഗുകൾ സഹിതം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തി
India, Latest news, Life Style, Top News, World

ആറ് എയർബാഗുകൾ സഹിതം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തി

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യയുടെ പുതിയ ഏഴ് സീറ്റർ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വാഹനം ഇപ്പോൾ ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ആണിതെന്ന് കമ്പനി പറയുന്നു. ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 6.30 ലക്ഷം രൂപയാണ്. 2019 ൽ ലോഞ്ച് ചെയ്തതിന് ശേഷം ഇതാദ്യമായാണ് കമ്പനി ട്രൈബറിന് ഒരു പ്രധാന അപ്‌ഡേറ്റ് നൽകുന്നത്. ഈ കാർ ഓതന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ നാല് ട്രിമ്മുകളിൽ വാങ്ങാം. 2025 റെനോ ട്രൈബറിന്റെ ടോപ്പ്-സ്പെക്ക് ഇമോഷനോടുകൂടിയ ആറ് സിംഗിൾ-ടോണും മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്‍റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 2025 ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഫ്രണ്ട് ബമ്പറും ഗ്രില്ലും പുതിയ റെന...
ഇന്ന് ലോക ഒ ആർ എസ് ദിനം
Education, Health, Latest news, Life Style, Top News

ഇന്ന് ലോക ഒ ആർ എസ് ദിനം

ഇന്ന് ജൂലെെ 29. ലോക ഒ ആർ എസ് ദിനമാണ്. ഒ ആർ എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ശരീരത്തിൽ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ സാധിക്കുന്നതാണ്. ഒആർഎസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആർഎസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ അൽപാൽപമായി ഒആർഎസ് ലായനി നൽകണം. ചർദ്ദിലോ വയറിളക്കമോ തുടരുന്നെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്. ശരീരത്തിൽ നിന്ന് വെള്ളവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇത് സാധാരണയേക്കാൾ ക്ഷീണിതനും ദുർബലനുമാക്കുന്നു. ആ സമയങ്ങളിൽ ഒ ആർ എ...
എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി
Top News, Entertainment, Entertainment News, Fashion, India, Latest news, Life Style

എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി

ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്‍സ് കാറിന്‍റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ ബാറ്ററിക്ക് എംജി മോട്ടോർ ലൈഫ് ടൈം വാറന്റി നൽകുന്നു. ഇതിനുപുറമെ, കാറിന് മൂന്ന് വർഷം പരിധിയില്ലാത്ത കിലോമീറ്ററുകൾ വാറന്‍റിയും നൽകുന്നു. അതായത് മൂന്ന് വർഷത്തിനുള്ളിൽ ഉപയോക്താവ് ഈ കാർ എത്ര കിലോമീറ്റർ ഓടിച്ചാലും വാഹനത്തിൽ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ, അത് വാറന്റിയുടെ കീഴിൽ പരിഗണിക്കും. 2025 ഓഗസ്റ്റ് 1...
കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?
Kerala News, Health, Latest news, Life Style, Top News, Topnews

കഫീൻ ടാബ്‌ലെറ്റ് അധികം കഴിച്ച് മരിച്ച ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം; കഫീന്റെ സുരക്ഷിത അളവ് എത്ര?

മെൽബണിൽ കഫീൻ ടാബ്‌ലെറ്റിന്റെ അധികഡോസ് കഴിച്ചുള്ള ക്രിസ്റ്റീന ലാക്ക്മാൻ്റെ മരണം വലിയ ശ്രദ്ധയേടിച്ചിരുന്നു. ഈ സംഭവത്തോടെ കഫീനിന്റെ സുരക്ഷിതമായ ഉപയോഗപരിധി എന്ന വിഷയം വീണ്ടും ചർച്ചയിലായി. കാപ്പി, എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, സപ്ലിമെന്റുകൾ എന്നിവയൊക്കെയും കഫീൻ അടങ്ങിയവയാണ്. ആരോഗ്യവാനായ ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ ഉപയോഗിക്കാവുന്നതാണ് എന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) വ്യക്തമാക്കുന്നു. ഇത് നാലു മുതൽ അഞ്ച് കപ്പ് കാപ്പി, 10 കാൻ സോഫ്റ്റ് ഡ്രിങ്ക്, രണ്ടോളം എനർജി ഡ്രിങ്കുകൾ എന്നിവയുമായി തുല്യമാണ്. എങ്കിലും ഈ മാർഗ്ഗനിർദ്ദേശം എല്ലാവർക്കും ഒരുപോലെ ബാധകമല്ല. ശരീരഭാരം, നിലവിലുള്ള ആരോഗ്യനില, മരുന്നുകൾ എന്നിവയെയും ആശ്രയിച്ചാണ് കഫീനോടുള്ള പ്രതികരണം രൂപപ്പെടുന്നത്. അതുകൊണ്ട് 400 മില്ലിഗ്രാം സുരക്ഷിതമായ പരിധിയാണെങ്കിലും, അതിലധികം ഉപയോഗം...
തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ തിരക്കേറി
World, Life Style, Top News, Topnews

തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ തിരക്കേറി

തണുപ്പും മഴയും എല്ലാം അവഗണിച്ച് നൂറുകണക്കിന് ആളുകൾ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറലായിരിക്കുന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയതുമായ ലബുബു പാവകൾക്കായാണ് ഈ കാത്തിരിപ്പ്. മെൽബൺ നഗരത്തിലെ ബോർക്ക് സ്ട്രീറ്റിലാണ് ലിമിറ്റഡ് എഡിഷൻ ലബുബു പാവകൾ വാങ്ങാനായി ജനക്കൂട്ടം തിരക്കേറിയത്. 'അഗ്ലി ക്യൂട്ട്' (ugly-cute) എന്ന് അറിയപ്പെടുന്ന ഈ പാവകൾക്ക് ലോകമെമ്പാടും ആരാധകരാണ്. പാവകളെ വാങ്ങാനായി ആളുകൾ തണുപ്പിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. വലിയ കണ്ണുകളും, ഒമ്പത് പല്ലുകളും, കൂർത്ത ചെവികളുമുള്ള ലബുബുവിന്റെ രൂപം ആളുകളെ ആകർഷിച്ചിട്ടുണ്ട്. ലബുബുവിന്റെ വൻ ജനപ്രീതി പോപ്പ് മാർട്ട് കമ്പനിയുടെയും അതിന്റെ സ്ഥാപകനായ വാങ് നിങ്ങ് എന്ന ബിസിനസുകാ...
Entertainment, Entertainment News, Latest news, Life Style, Technology

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

WhatsApp ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് . ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.  ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ വാബെറ്റ്ഇൻഫോ  റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ചാറ്റിൽ ഒരേ സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാനേ നിലവിൽ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ ഷെയറിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാക്കിയേക്കും. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ഫോട്ടോകളുടെ ...
Latest news, Life Style, World

ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരിൽ വാർത്തകളിൽ ഇടം പിടിച്ച ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. കഴിഞ്ഞ വർഷമാണ് സഹർ അറസ്റ്റിൽ ആയത്. യുവാക്കളെ വഴി തെറ്റിച്ചു, തെറ്റായ വഴികളിലൂടെ പണം ഉണ്ടാക്കി എന്നൊക്കെ കുറ്റങ്ങൾ ചുമഴ്ത്തിയാണ് കേസ്. ആഞ്ജലീന ജോളിയെ പോലെ ആവാൻ 50 തവണ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറഞ്ഞ് നിരവധി തവണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇവ എഡിറ്റ്‌ ചെയ്ത് ഇട്ടതാണെന്ന് സഹർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 19 വയസുകാരിയുടെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ത്‌ എന്നാണ്. ...
Entertainment, Latest news, Life Style

ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് നിന്നു പോകുന്നത് പോലെയായിരുന്നു;രോഗാവസ്ഥയെ കുറിച്ച് വികാരധീനനായി റാണ.

റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനാണ്. അതേസമയം ബാഹുബലിക്ക് ശേഷം മെലിഞ്ഞ് ക്ഷീണിച്ച രൂപത്തിലുള്ള റാണയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഈ മാറ്റം കണ്ട് അന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ മറുപടിയൊന്നും റാണ നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇക്കാര്യത്തെ കുറിച്ച്‌ നടന്‍ മനസ്സ് തുറന്നു. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ തുറന്നുപറഞ്ഞത്. ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നുവെന്നായിരുന്നു സാമന്ത പ്രതികരിച്ചത്. 'ഈ അവസ്ഥ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹീറോ ആകുന്നത്', സാമന്ത പറഞ്ഞു.  ജീവിതം അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട...
Life Style

ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…

വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി പിതാവ്. ഇടുക്കി വണ്ടൻമേട് ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ ഹെലികോപ്റ്ററിൽ വിവാഹ വേദിയിൽ എത്തിച്ചത്. രാവിലെ 9 മണിയോടെ പുറപ്പെട്ട വധു 10 മണിയോടെ വയനാട്ടില്‍ എത്തി. മെയ്യില്‍ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വില്ലനായതോടെ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്ക് 14മണിക്കൂർ വേണ്ടി വരും എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. വരൻ വൈശാഖ് ഭുവനേശ്വറിൽ കൃഷിയിൽ ഗവേഷണം നടത്തുന്നു. മരിയ മണ്ണൂത്തിൽ കൃഷി ഓഫിസറാണ്. നാലര ലക്ഷം രൂപയോളം മുടക്കിയാണ് ഹെലികോപ്റ്ററിൽ വധു വേദിയിൽ എത്തിയത്. ...
Life Style

ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ

ഈ പെണ്‍കുട്ടിയുടെ ഉള്‍ക്കരുത്തിനും പോരാട്ടത്തിനും മുന്നില്‍ കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഹ്യുമന്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിശ്ചയദാര്‍ഢ്യവും, ജയിച്ചു കാണിക്കാനുള്ള ആവേശവുമാണ് അവളെ കരുത്തുറ്റവളാക്കുന്നത്. നിരവധി പേരുടെ ജീവിത കഥകൾ ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. നല്ലൊരു കുടുംബ ജീവിതം പ്രതീക്ഷിച്ച് വിവാഹം കഴിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്ന പീഡന കഥകളെ കുറിച്ചാണ് ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ തുറന്ന് എഴുതിയിരിക്കുന്നത്. മാനസികവും ശാരീരികവുമായും കടുത്ത പീഡനങ്ങൾ ആണ് ഏറ്റു വാങ്ങിട്ടുള്ളതെന്നും, ആ ആഘാതത്തിൽ നിന്നും മോചിതയാകാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു. യുവതിയുടെ വാക്കുകൾ ഇങ്ങനെ .... "വിവാഹത്തിന് മുമ്പ് മൂന്ന് വട്ടമാണ് ഞങ്ങൾ ക...