BREAKING NEWS


Kerala News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്:ഡോക്ടര്‍ക്ക് സ്ഥലംമാറ്റം, ആരോഗ്യ വകുപ്പ് അന്വേഷണത്തിന്
Kerala News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്:ഡോക്ടര്‍ക്ക് സ്ഥലംമാറ്റം, ആരോഗ്യ വകുപ്പ് അന്വേഷണത്തിന്

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തു. ആരോപണ വിധേയയായ ഡോക്ടറെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി. മുമ്പും ഡോക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ മന്ത്രി വീണാ ജോർജ്യുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിനായി എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ സംഘം ഇന്ന് തന്നെ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം വീണ്ടും ഉയര്‍ന്നത്. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശികളായ നിരഞ്ജനയുടെയും ബിനിലിന്റെയും പരാതി. ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്ര...
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി
Kerala News

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ തിരിമറിക്കേസിലെ അപ്പീൽ കോടതി തള്ളി

തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതോടെ ആൻ്റണി രാജുവിന് ശിക്ഷാ നടപടികളിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കില്ലെന്ന് വ്യക്തമായി. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ എതിർക്കുകയും കോടതി അത് ശരിവെക്കുകയും ചെയ്തു.കേസിൽ രണ്ടാം പ്രതിയായ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അദ്ദേഹം എം.എൽ.എ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടിരുന്നു.ജില്ലാ കോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ ആൻ്റണി രാജുവിന് ഇനി ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. 1990-ൽ നടന്ന ലഹരിക്കടത്ത് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്നതാണ് ആൻ്റണ...
നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി
Kerala News

നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി

നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം (Navakerala Survey) റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍ക്കാര്‍ സംവിധാനങ്ങൾ ഉപയോഗിച്ച് സര്‍വ്വേ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സർവ്വേയുടെ രീതി സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഭരണസംവിധാനത്തെ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിലായിരുന്നു മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഹൈക്കോടതി വിധിക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സിപിഐഎം പ്രവർത്തകരെയും സർക്കാർ ഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സർക്കാർ ശ്രമിച്ച...
ശബ്ദമലിനീകരണത്തിൽ കർശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
Kerala News

ശബ്ദമലിനീകരണത്തിൽ കർശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്ത്. നിരോധിത എയർഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചു. ഇതിനായി ഇത്തരം ഹോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന ശക്തമാക്കും. നിയമലംഘനം കണ്ടെത്തുന്ന കടകളുടെ ജിഎസ്ടി രജിസ്‌ട്രേഷനും തദ്ദേശ സ്ഥാപന ലൈസൻസും റദ്ദാക്കും. അനധികൃത ഹോണുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെയും നടപടി സ്വീകരിക്കും. എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് ഹോൺ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനൽകൂ. ശബ്ദപരിധി പരിശോധിക്കാൻ ഡെസിബെൽ മീറ്റർ ഉപയോഗിക്കും. നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കി നിരത്തിലിറങ്ങാൻ അനുവദിക്കില്ല. പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ സംയുക്തമായി പ്രവർത്തിക്കും. ...
മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ
Kerala News

മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന തൊഴിലാളികളുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. അഞ്ച് മാസമായി ജീവനക്കാരുടെ ശമ്പളം നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്നും വിശുദ്ധ റംസാൻ മുന്നിലെത്തിയിട്ടും പ്രശ്നത്തിൽ തീരുമാനമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ജോലി ചെയ്തതിന് പ്രതിഫലം വൈകിക്കരുതെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പേരിലുള്ള സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമം, സിപിഐഎം പോലുള്ള പാർട്ടികൾക്ക് പോലും വിപ്ലവം പഠിപ്പിക്കാൻ മുന്നിലാണ് എന്ന് വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി 24 മണിക്കൂർ ഉപവാസം അനുഷ്ഠിച്ച സമരം വെള്ളിമാടുകുന്നിലെ മാധ്യമം...
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി: ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ
Kerala News

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി: ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. പുതിയ വിജ്ഞാപനപ്രകാരം ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം ഉണ്ടായിരുന്നത്. എംഐസിഇ ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് പ്രത്യേക അനുമതിയോടെ പുലർച്ചെ 3 വരെ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇതിന് വാർഷിക ലൈസൻസ് ഫീസായി അധികമായി അഞ്ച് ലക്ഷം രൂപ നൽകേണ്ടിവരും. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിനായി വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയതോടെയാണ് സർക്കാർ നടപടി....
ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
Kerala News

ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും, അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കിയില്ലെന്നും കാണിച്ചായിരുന്നു നോട്ടീസ്. ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്ന് കോടതി വ്യക്തമാക്കി....
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം
Kerala News

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽസ്കിൽ വൻ തീപിടിത്തം. ഷോറൂമിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായതിന് പിന്നാലെ ജീവനക്കാരും കടയിലുണ്ടായിരുന്നവരും കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് നിലകളിൽ പടർന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ് . തീ പിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ഫയർ യൂണിറ്റുകൾ പ്രവർത്തന സജ്ജമായിരുന്നുവെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. തീ പടരുന്നതിനൊപ്പം പ്രദേശമാകെ കറുത്ത പുകയും വ്യാപിച്ചിരിക്കുകയാണ്. ...
മലബാർ ഡിസ്റ്റിലറീസ് പരസ്യ വിവാദം: നടപടിയെ ന്യായീകരിച്ച് കമ്മിഷണറുടെ സത്യവാങ്മൂലം
Kerala News

മലബാർ ഡിസ്റ്റിലറീസ് പരസ്യ വിവാദം: നടപടിയെ ന്യായീകരിച്ച് കമ്മിഷണറുടെ സത്യവാങ്മൂലം

പാലക്കാട്: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ വിവാദത്തിലായ മലബാർ ഡിസ്റ്റിലറീസിനെ അനുകൂലിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുതിയ ബ്രാൻഡിനുള്ള ലൈസൻസ് നൽകിയതിന് മുൻപ് നിർദേശങ്ങൾ ക്ഷണിച്ചതിൽ നിയമലംഘനമില്ലെന്നാണ് വിശദീകരണം.നിലവിലുള്ള ലഹരി ഉൽപ്പന്നങ്ങളുടെ ഉപഭോഗം അല്ലെങ്കിൽ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ മാത്രമാണ് നിയമവിരുദ്ധമാകുക; ആരോപിക്കപ്പെട്ട പരസ്യത്തിൽ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പേരിടൽ മത്സരവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് കേരള ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് പറഞ്ഞ പരസ്യം വിവാദമായതിനെ തുടർന്ന് വിഷയം കോടതിയിലെത്തി. അതേസമയം ഇത്തരത്തിലുള്ള ബ്രാൻഡി നിർമ്മിക്കുന്നില്ലെന്നും പ...
ആലിനെ കേരളം മറക്കില്ല: കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, പുതിയ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര്
Kerala News

ആലിനെ കേരളം മറക്കില്ല: കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി, പുതിയ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര്

പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി പിണറായി വിജയൻ. വീണ ജോര്‍ജ് ഒപ്പമെത്തിയ മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആലിന്റെ വേർപാടിൽ പങ്കുചേരാനെത്തിയ അദ്ദേഹം, “ആലിനെ കേരളം ഒരിക്കലും മറക്കില്ല” എന്ന ഉറപ്പും നൽകി. സംസ്ഥാനത്ത് കോഴിക്കോട് സ്ഥാപിക്കുന്ന ആദ്യ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ചേവായൂരിൽ നിർമിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഇതിനകം നിർവഹിച്ചിട്ടുണ്ട്. 100-ലധികം കിടക്കകൾ, ഐ.സി.യു., ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്ഥാപനം സജ്ജമാക്കുന്നത്. താൽക്കാലികമായി മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ഫെബ്രുവരി 5ന് കോട്ട...