തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന ആകർഷണമായി പഴയിടം മോഹനൻ നമ്പൂതിരിയുടെ കലവറ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ കലവറയിലെ താരം *’കൊങ്കിണി ദോശ’*യാണ്. നൃത്തവേദികളിൽ മാറ്റുരയ്ക്കുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീനും ഊർജ്ജവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭവം ഉൾപ്പെടുത്തിയിരിക്കുന്നത്.

ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം എന്നിവ ചേർത്താണ് ഈ ദോശ തയ്യാറാക്കുന്നത്. കൊച്ചി സ്വദേശികളായ ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് ഈ പ്രത്യേക വിഭവം ഒരുക്കാൻ പഴയിടത്തിനൊപ്പമുള്ളത്. ആദ്യദിവസം മാത്രം 4,000 കൊങ്കിണി ദോശകളാണ് കുട്ടികൾക്കായി വിളമ്പുന്നത്.
പഴയിടം ടീം: 80 അംഗ സംഘവുമായി 24 മണിക്കൂറും സജീവമാണ് കലവറ.
പാലുകാച്ചൽ: മന്ത്രി വി. ശിവൻകുട്ടി പാലുകാച്ചൽ കർമ്മം നിർവഹിച്ചു. മന്ത്രി കെ. രാജൻ, മേയർ നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
കണക്കുകൾ: കലോത്സവ നാളുകളിൽ നാലു നേരങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തോളം പേർ ഭക്ഷണശാലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കലോത്സവ മെനു (ജനുവരി 14 – 18)
ഇന്ന്
രാവിലെ 7.00 : അപ്പം, വെജിറ്റബിൾ സ്‌റ്റൂ, ചായ 11.30-ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം മോര് വൈകിട്ട് 7.00-ചപ്പാത്തി, വെജിറ്റബിൾ കുറുമ, കട്ടൻകാപ്പി.
നാളെ
രാവിലെ 7.00: ഇഡ്‌ഡലി, സാമ്പാർ, ചമ്മന്തി, ചായ 11.30-ചോറ്, കാച്ചിയ മോര്, അവിയൽ, മസാലക്കറി, പച്ചടി, തോരൻ, അച്ചാർ, പപ്പടം, രസം വൈകിട്ട് 7.00- ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടൻകാപ്പി16
രാവിലെ 7.00- ഉപ്പുമാവ്, ചെറുപയർ കറി, പഴം, ചായ 11.30-ചോറ്, സാമ്പാർ, കൂട്ടുകറി, കിച്ചടി, തോരൻ, അച്ചാർ, പപ്പടം, മോര് വൈകിട്ട് 7.00- പൂരി, മസാലക്കറി, കട്ടൻകാപ്പി
17
രാവിലെ 7.00- പുട്ട്, കടലക്കറി, ചായ 11.30- ചോറ്, മോരുകറി, അവിയൽ,എരിശ്ശേരി,ഇഞ്ചിക്കറി, തോരൻ, അച്ചാർ, പപ്പടം, രസം വൈകിട്ട് 7.00-ചപ്പാത്തി, മസാലക്കറി, കട്ടൻകാപ്പി
18
രാവിലെ 7.00- ദോശ, സാമ്പാർ, ചട്നി, ചായ 11.30- ചോറ്, പരിപ്പ്, അവിയൽ, തക്കാളിക്കറി, പൈനാപ്പിൾ കറി, തോരൻ, അച്ചാർ, പപ്പടം, മോര്7.00-വെജിറ്റബിൾ ബിരിയാണി, സാലഡ്, അച്ചാർ, കട്ടൻകാപ്പി
