BREAKING NEWS


Latest news

Breaking News, Kerala News, Latest news, Malappuram

മലപ്പുറത്തിന്റെ സന്ധ്യകള്‍ക്ക് കരിഞ്ഞ മാംസത്തിന്റെ മണമെങ്ങനെ വന്നു? എറ്റവും കൂടുതല്‍ രോഗികള്‍ എങ്ങനെ മലപ്പുറത്തുണ്ടാവുന്നു, കുറിപ്പ് വൈറലാകുന്നു…

ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ തുടര്‍ കഥ ആവുന്ന പശ്ചാത്തലത്തിലാണ് ഏറെ ചിന്തിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്. നെല്ലിക്കുത്ത് ഹനീഫ. എന്ന വ്യക്തിയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്… മലപ്പുറം ജില്ലയുടെ പൊതു നിരത്തിന്റെ പരിസരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ സന്ധ്യകള്‍ക്കെപ്പോഴും കരിഞ്ഞ മാംസത്തന്റെ മണമാണ്. കേരളത്തില്‍ ''അറേബ്യന്‍ ഫുഡ് ക്വാര്‍ട്ട് അഥവാ മന്തിക്കടകള്‍'' ഏറെയുള്ളത് മലപ്പുറത്താണ്.! ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഇതര ജില്ലകളെ അപേക്ഷിച്ച് 'ഹൃദ്‌രോഗം, പ്രഷര്‍-ഷുഗര്‍, കിഡ്‌നി ഡിസീസ്, കാന്‍സര്‍ തുടങ്ങിയ ജീവിതശൈലീ രോഗികള്‍' ഏറ്റവും കൂടുതലുള്ളതും മലപ്പുറത്ത് തന്നെ.! അതോടൊപ്പം, ഈ രണ്ട് പ്രത്യേകതകളുടേയും ഉപോത്പ്പന്നം എന്ന് പറയാവുന്ന തരത്തില്‍, മറ്റൊരു പ്രത്യേകത കൂടി മലപ്പുറത്തിനുണ്ട്. വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളില്‍, കരോക്കാ സം...
Around Us, Breaking News, Kasaragod, Kerala News, Latest news

കാസർകോട് ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു, സംസ്ഥാനത്ത് മാസങ്ങൾക്കിടെ മരിക്കുന്ന രണ്ടാമത്തെ വ്യക്തി.

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രശ്മി മരിച്ചതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു മരണം കൂടി സംസ്ഥാനത്ത് സംഭവിക്കുന്നത്. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്. കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പുതുവര്‍ഷ ദിവസം മുതല്‍ പെണ്‍കുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റ...
Breaking News, Kerala News, Latest news, Politics

സജി ചെറിയാന്‍ മന്ത്രിയാകുന്നതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മഞ്ഞുരുകി, തൊട്ട് പിന്നാലെ ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതെല്ലാം രണ്ട് പേരും തമ്മിലുള്ള ഒത്ത് കളിയെന്ന് പ്രതിപപക്ഷ ആരോപണവും ശക്തം…

മാസങ്ങളായി നീളുന്ന സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നു എന്ന സൂചനകളാണ് ഇത് നല്‍കുന്നത് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5ന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. പുതുവര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാ...
Breaking News, Kerala News, Latest news, Politics

182 ദിവസത്തെ ഇടവേള കഴിഞ്ഞ് സജി ചെറിയാന്റെ മടങ്ങി വരവ്, തടയിടാന്‍ എല്ലാ വഴികളും നോക്കിയ ഗവര്‍ണര്‍ പരാജയപ്പെട്ടു; അനുമതി നല്‍കിയില്ലെങ്കില്‍ ഗവര്‍ണറും ഭരണഘടന ലംഘിച്ചെന്ന് വരുമെന്നായപ്പോള്‍ അനുമതി നല്‍കി. ഗവര്‍ണറുടെ നീക്കങ്ങള്‍ പൊളിഞ്ഞ നിയമോപദേശം ഇങ്ങനെ…

പ്രതിഷേധങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കും. രാജ്ഭവന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഭരണഘടനാ ദിനമായും ആചരിക്കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. 182 ദിവസത്തിന് ശേഷമാണ് പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ തിരിച്ചു വരവ്; കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം. സംസ്ഥാനത്തെ മന്...
Breaking News, Kerala News, Latest news, Politics

വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിലേക്കൊ? സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതോ? മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് സത്യപ്രതിജ്ഞ വൈകിപ്പിക്കാനാവില്ലെങ്കിലും ഇപ്പോഴും തീരുമാനം ആകാത്തതിന് പിന്നിലെന്ത്? സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ട ശേഷം മന്ത്രിയാക്കിയാല്‍ മതിയെന്നും നിയമോപദേശം; സജി ചെറിയാന് നാളെ മന്ത്രിയാകാന്‍ കഴിയില്ലേ? എല്ലാ കണ്ണും ഗവര്‍ണ്ണറിലേക്ക്; വിശദീകരണം തേടാന്‍ രാജ്ഭവന്‍

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന സജി ചെറിയാന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ആയിട്ടില്ല. ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് പച്ചക്കൊടി കാട്ടാത്തതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. നിയമോപദേശം കിട്ടിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടാനാണ് സാധ്യത. വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്. ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്. നാളെ സത്യപ്രതിജ്ഞ നടക്കുമോ എന്ന കാര്യത്തിലും ഇതോടെ ആശങ്ക ആയി. നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിങ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മന്ത്രിമാരെ നിശ്ചയിക്കാ...
Breaking News, Kerala News, Latest news

പി.എഫ്.ഐ നിരോധിച്ചെങ്കിലും പല പേരുകളിലായി വാട്‌സ് ആപ്പ് ഗ്രൂപ്പ്; പരിശോധന പാളിയത് വാട്‌സ് ആപ്പ് സന്ദേശമോ പൊലീസ് ഒറ്റിയതോ? പ്രധാനനേതാക്കളെ ഒന്നും കണ്ടെത്താനായില്ല; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ പോപ്പുലര്‍ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീ്ട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ കസ്റ്റഡിയില്‍. നിരവധി രേഖകളും പിടികൂടിയിട്ടുണ്ട്. എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്.ഇയാളുടെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചു. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ്. പരിശോധന പാളിയത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പി.എഫ്.ഐ നിരോധിച്ചെങ്കിലും മ...
Entertainment, Kerala News, Latest news, Latest Video

‘ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം, ചങ്കുതകരുന്ന കാഴ്ച’; നടന്റെ കുറിപ്പ്

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ആശയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് മരണാനന്തര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കലാ രംഗത്തെ ഒരുപാട് പേര്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ആശയുടെ മരണത്തെ കുറിച്ചും ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ചും നടന്‍ കണ്ണന്‍ സാഗര്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്. കണ്ണന്‍ സാഗറിന്റെ വാക്കുളിലേക്ക്… https://www.facebook.com/kannan.sagar/posts/pfbid02Wm2WijVQ4Kd3M38H5K8nS16HMFRGhYgKgMLRBjTZh3Rn7VvL1bCXpGFUbVyZ64L5l ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെ...
Around Us, Breaking News, Crime, Kerala News, Latest news, Pathanamthitta

കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ, നരബലിയിൽ സർക്കാർ കോടതിയിൽ

കേരളത്തെ നടുക്കിയ നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈലക്ക് ഇലന്തൂര്‍ നരബലിയില്‍ സജീവ പങ്കാളിത്തം ഉണ്ട്; ഇതിന്റെ എല്ലാം സൂത്രധാര ലൈലയാണ്. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. https://youtu.be/eDhpXSGoRik ഇലന്തൂരില്‍ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതി...
Around Us, Kerala News, Latest news

ഒടുവിൽ അഭയയ്ക്ക് നീതി

28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അഭയയ്ക്ക് നീതി കിട്ടി. കേസിൽ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. പരിശോധന നടപടികൾക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റും. ...
Kerala News, Latest news

ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസൻസ്; നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനുള്ള നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ചു. അഞ്ഞൂറിൽ നിന്ന് ആയിരമാക്കിയാണ് ഉയർത്തിയത്. ഇനി മുതൽ കാർഡിനുള്ള തുകയും, സർവീസ് ചാർജും കൂടി ചേർത്ത് 1260രൂപ നൽകേണ്ടി വരും. സ്മാർട്ട്‌ കാർഡിന് വേണ്ടിയാണ് അപേക്ഷകരുടെ കയ്യിൽ നിന്നും 200 രൂപ ഈടാക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം കേന്ദ്രസർക്കാറിന് ആണ് നിരക്ക് തീരുമാനിക്കാനുള്ള അധികാരം എങ്കിലും ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. ...