BREAKING NEWS


Kerala News

പുതുജീവനേകുക അഞ്ച് പേർക്ക്;പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു
Kerala News

പുതുജീവനേകുക അഞ്ച് പേർക്ക്;പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു

തിരുവനന്തപുരം: പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിന്‍ ഷെറിന്‍ എബ്രഹാമിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് മരിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം. റോഡപകടത്തെ തുടർന്നാണ് കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചത്. കുട്ടിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് ദാനം ചെയ്യുക. കരൾ, ഹൃദയ വാൾവ്, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്ന മറ്റ് അവയവങ്ങൾ. അവയവദാനം സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ ...
കേരള സർവകലാശാല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
Kerala News

കേരള സർവകലാശാല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല യൂണിയനെ പിരിച്ചുവിട്ട വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. യൂണിയന് ഈ മാസം 26 വരെ കാലാവധി പൂര്‍ത്തിയാക്കാന്‍ അവകാശമുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കൂടാതെ യൂണിയന് കലോത്സവ ഫണ്ട് അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 10)യാണ് വിസി യൂണിയനെ അസാധുവാക്കുകയും പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുകയും ചെയ്തത്. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു നടപടി. വിസിയുടെ ഉത്തരവിനെതിരെ സർവകലാശാല യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യൂണിയൻ സംഘടിപ്പിക്കാനിരുന്ന കലോത്സവം ഉൾപ്പെടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദാക്കിയിരുന്നു. വിസിയുടെ നടപടി പ്രതികാരപരമാണെന്നാരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു....
ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം
Kerala News

ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

കൊച്ചി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്, പരാതിക്കാരിയുമായി ബന്ധപ്പെടരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ജാമ്യം. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ചോദ്യം ചെയ്യൽ. ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ഉപാധികളിൽ വ്യക്തമാക്കുന്നു....
ആരാധനാക്രമ തർക്കം: ആർച്ച് ബിഷപ്പ് താഴത്തിനെതിരെ എറണാകുളം–അങ്കമാലി വൈദിക സമിതി
Kerala News

ആരാധനാക്രമ തർക്കം: ആർച്ച് ബിഷപ്പ് താഴത്തിനെതിരെ എറണാകുളം–അങ്കമാലി വൈദിക സമിതി

എറണാകുളം: ആരാധനാക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെയും സീറോ മലബാർ സഭാ നേതൃത്വത്തെയും വിമർശിച്ച് എറണാകുളം–അങ്കമാലി അതിരൂപത വൈദിക സമിതി രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഇടപെട്ടുവെന്ന ആർച്ച് ബിഷപ്പ് താഴത്തിന്റെ പ്രസ്താവനയും അതിനെ പിന്തുണച്ച സഭയുടെ വാർത്താക്കുറിപ്പും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനുള്ള കല്ലുവെച്ച നുണകൾ ആണെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. ദീപികയിൽ പ്രസിദ്ധീകരിച്ച അഭിമുഖം “ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്നതുമായ അധാർമിക ശൈലി”യാണെന്നും, മാർ താഴത്തിന്റെ പരാമർശങ്ങൾ വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള വിവരം ഏത് ഉദ്യോഗസ്ഥനാണ് നൽകിയതെന്ന് വ്യക്തമാക്കണമെന്നും ഫാദർ മുണ്ടാടൻ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് ഇതേ വിഷയത്തിൽ തെളിവ് ആവശ്യപ്പെട്ടപ്പോൾ “ഇതിനൊക്കെ തെളിവ് നൽകാൻ കഴിയുമോ മുണ്...
കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം
Kerala News

കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ പൂർണമായി നടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല; കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചില സ്ഥലങ്ങളിൽ ഉണ്ടായ ചെറിയ അനിഷ്ടസംഭവങ്ങൾ ഒഴിച്ചാൽ സമരം പൊതുവേ ശാന്തമായിരുന്നു. സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ബിഎംഎസ് ഒഴികെയുള്ള പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകിയത്. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഒഴികെ സംസ്ഥാനത്ത് ഗതാഗതം ഏകദേശം നിലച്ചു. അവശ്യസർവീസുകൾ മാത്രം പ്രവർത്തിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ജോലിക്ക് എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസ് തടഞ്ഞതും വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി തടഞ്ഞതും സംഘർഷാവസ്ഥ സൃഷ്ടിച്...
കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും
Kerala News

കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും

ന്യൂഡൽഹി: ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി സ്ഥാനമേൽക്കും. ബെംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോഗമണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. 37ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ ചുമതല ഒഴിയും. 62 വയസ്സുകാരനായ ആന്റണി പൂല ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനാണ്. കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1992 ഫെബ്രുവരി 10-ന് കടപ്പയില്‍ വച്ചാണ് ആന്റണി പൂല വൈദികവൃത്തിയിലേക്ക് കടക്കുന്നത്. 16 വര്‍ഷം കടപ്പ ഡയോസിസില്‍ പ്രവര്‍ത്തിച്ചശേഷമാണ് 2008-ല്‍ കുര്‍ണൂല്‍ ബിഷപ്പായി നിയമിക്കപ്പെടുന്നത്. പോപ് ഫ്രാന്‍സിസാണ് 2020 നവംബറില്‍ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റന്‍ ...
കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല;ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
Kerala News

കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല;ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മുടങ്ങിയ സെൻസസ് നടപടികൾ അടുത്ത വർഷം പുനരാരംഭിക്കാനിരിക്കെ, എൻ.പി.ആർ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം.2019 ഡിസംബർ 20 മുതൽ സംസ്ഥാനത്ത് എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണെന്ന് ഉത്തരവ് ആവർത്തിച്ച് വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയ്‌ക്കെതിരെ കേരളം സ്വീകരിച്ചുവരുന്ന ശക്തമായ നിലപാടിന്റെ തുടർച്ചയായാണ് ഈ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. എന്‍ആര്‍സി, സിഎഎ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്. ...
മലപ്പുറത്ത് കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം തീപിടിത്തം, നാല് ബസുകള്‍ കത്തി നശിച്ചു
Kerala News

മലപ്പുറത്ത് കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം തീപിടിത്തം, നാല് ബസുകള്‍ കത്തി നശിച്ചു

മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല. അതേസമയം തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്. ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ...
ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം
Kerala News

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും.വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും പര്യടനം തുടരുകയാണ്. മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥ പാലക്കാട് തരൂരിലും ( ഫെബ്രുവരി 16) , തൃശൂര്‍ ചേലക്കരയില്‍ നിന്ന് ആരംഭിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്ത...
വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്‌ : പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം
Kerala News

വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്‌ : പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. അവര്‍ഡ് സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്നു വ്യക്തമാക്കി വിഎസിന്റെ കുടുംബം രംഗത്തെത്തി. പിതാവിന്റെ നിലപാട് ഉയര്‍ത്തി പിടിക്കുമെന്നും ജനഹൃദയങ്ങളിലെ സ്ഥാനമാണ് അതിനേക്കാള്‍ വലുതെന്നും വിഎസിന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം പരോക്ഷമായി മകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ്ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ 'പത്മവിഭൂഷണ്‍' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്...