കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി ആയി മത്സരിച്ചിരുന്ന വേണുഗോപാൽ തോറ്റു. കൊച്ചിൻകോർപറേഷനിൽ യുഡിഎഫ് മുന്നേറുമ്പോഴും മേയർ സ്ഥാനാർഥി ഒരു വോട്ടിനു തോറ്റത്.
തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം തുടരുന്നു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യന്നത്. ചില പ്രദേശങ്ങളെ ഒഴിച്ചാൽ തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.
ആദ്യ ഫലം പുറത്ത് വരുമ്പോൾ വർക്കല, പാലാ, ഒറ്റപ്പാലം ബത്തേരി എന്നീ നഗര സഭകളിൽ ആയി എൽഡിഎഫ് അഞ്ചു സീറ്റിലും പറവൂർ മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് വിജയിച്ചു. പാലാ നഗര സഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് ജയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കലയിൽ ഇടത് പക്ഷം മുന്നേറ്റം തുടരുകയാണ്. കോൺഗ്രസിന്റെ കോട്ടയായ പാലായിലും ഇടത് മുന്നണി മുന്നേറ്റം തുടരുകയുമാണ്.
കൊല്ലം എട്ടിടത്ത് ഇടത് പക്ഷവും, രണ്ടിടത്ത് യുഡിഎഫ് മുന്നേറ്റവും ആണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് കോവിഡ് രോഗികൾക്ക് ആയി ഒരുക്കിയ തപാൽ വോട്ടുകൾ ആണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്രമീക്കരണങ്ങൾ.
കൗറണ്ടിങ് ഓഫീസർ മാർ മാസ്ക്കും, ഫേസ് ഷീൽഡും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശം ഉണ്ട്. ഉച്ചയോടെ എല്ലാം ഫലവും പുറത്ത് വരും.
...
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം. കോവിഡ് ബാധിതർക്ക് ഉണ്ടായിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഉച്ചയോടെ എല്ലാം ഫലങ്ങളും പുറത്ത് വരും. ജനങ്ങൾ ആർക്കൊപ്പം എന്ന് ഇന്ന് അറിയാം.
സംസ്ഥാനത്ത് ആകെ 24 4 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ഉള്ളത്.
...
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ ആരംഭിക്കും. രാവിലെ എട്ടര മുതൽ ആദ്യ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഗ്രാമ പഞ്ചായത്തുകളുടെ ഫലം ഉച്ചയോടെ അറിയാനാകും.
244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ആകെ സംസ്ഥാനത്ത് ഉള്ളത്. ഏകദേശം രണ്ടേ മുക്കാൽ ലക്ഷം വരുന്ന തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക.
നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. ജനങ്ങൾ ആർക്കൊപ്പം എന്ന് നാളെ അറിയാം.
...
വടക്കൻ കേരളത്തിൽ അവസാന മണിക്കൂറിൽ ആവേശത്തോടെ പോളിംഗ് അവസാനിച്ചപ്പോൾ ഒന്നാം ഘട്ടത്തെയും, രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78ശതമാനം ആണ് പോളിംഗ്.
സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തു എന്ന പ്രത്യേകത കൂടി ഉണ്ട്.
ആകെ നാല് ജില്ലകളിലെയും പോളിംഗ് 77.11 ആണ്. കാസർഗോഡ് 75.62, കണ്ണൂർ 76.83 കോഴിക്കോട് 77.32 മലപ്പുറം 77.59
...
കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരന്‍ എംപി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാന്‍ പോലും സി പി എമ്മുകാര്‍ സമ്മതിക്കുന്നില്ല.
കണ്ണൂര്‍ കോര്‍പറേഷനില്‍ 35 സീറ്റുകള്‍ നേടും. കണ്ണൂരില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ആന്തൂരില്‍ ആണ്. ഇടത്പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം.
രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു.
വലിയ ക്യൂ ആണ് ബൂത്തുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ഉള്ളത്. ഇടത് ശക്തികേന്ദ്രമായ ആന്തൂരില്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത...
അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ജില്ലകളിൽ 50 ശതമാനം കടന്നു. ഒന്നാം ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.