BREAKING NEWS


2006-ലെ മുംബൈ സ്‌ഫോടനക്കേസ്: 12 പ്രതികൾക്ക് ബോംബെ ഹൈക്കോടതി മോചനം

By sanjaynambiar
cPo74PAz Untitled design 79

2006-ൽ മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ തെളിവുകൾ പര്യാപ്തമല്ലെന്നും പ്രോസിക്യൂഷൻ കേസ് തീർച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

ഭീകരാക്രമണത്തിൽ 180-ൽധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നതിന് 19 വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

“പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇവരാണ് ആക്രമണം നടത്തിയതെന്നു വിശ്വസിക്കാൻ യുക്തിസഹമായ തെളിവുകളില്ല. അതിനാൽ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു,” കോടതി വ്യക്തമാക്കി.

2015-ൽ വിചാരണ കോടതി 12 പേരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതിൽ അഞ്ചുപേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ഏഴ് പേരെ ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിധി ശരിവെക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്‌തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തവും ശിക്ഷ ലഭിച്ചു.

കൂടുതൽ കേസുകളിലേയ്ക്കും പ്രതികളായില്ലെങ്കിൽ ഇവരെ ഉടൻ മോചിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

2006 ജൂലൈ 11-ന് മുംബൈയിലെ വെറും 11 മിനിറ്റിനുള്ളിൽ ഏഴ് ലോക്കൽ ട്രെയിനുകളിൽ നടത്തിയ സ്‌ഫോടനങ്ങളിൽ 180-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യം വിറങ്ങലിച്ച ഈ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കുകളും നേരിടേണ്ടിവന്നിരുന്നു.

Tag: 2006 Mumbai blasts case: Bombay High Court acquits 12 accused

Spread the love

Leave a Reply

Your email address will not be published. Required fields are marked *