തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട അവലോകന യോഗം പിണറായി വിജയൻന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ കലക്ടർ അനു കുമാരിയും സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്യും യോഗത്തിൽ പങ്കെടുത്തു. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഉത്സവം; മാർച്ച് 3 ചൊവ്വാഴ്ചയാണ് പൊങ്കാല ദിനം. അന്നേദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 28 വാർഡുകളിൽ മദ്യനിരോധനവും ഉണ്ടായിരിക്കും.

സുരക്ഷയ്ക്കായി 5,854 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മുഴുവൻ ഉദ്യോഗസ്ഥരും മുൻപരിചയമുള്ളവരായിരിക്കും; കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. വാച്ച് ടവറുകളും മെഗാഫോണുകളും സ്ഥാപിക്കും. പൊങ്കാല ദിവസം കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളും ക്യൂആർ കോഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നഗര ശുചീകരണത്തിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചു. പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഗതാഗതത്തിനായി കെഎസ്ആർടിസി 700 സ്പെഷ്യൽ ബസുകൾ ഒരുക്കും. ചെയിൻ സർവീസുകളും നടത്തും. രണ്ട് സ്പെഷ്യൽ ട്രെയിനുകൾ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്ര ഭരണസമിതി അറിയിച്ചു. 134 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് കൂടുതൽ സിസിടിവി ക്യാറമകൾ സ്ഥാപിക്കും. പൊങ്കാല ദിവസം ഉച്ച മുതൽ ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. ഗ്രഹണസമയമായത് കൊണ്ടാണ് ഈ ക്രമീകരണമെന്നും ഭരണസമിതി അറിയിച്ചു.
