BREAKING NEWS


പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം

By sanjaynambiar
Untitled design 59

ഇസ്രായേലിന്റെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന നിലപാടുമായി പ്രവർത്തിച്ച ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധം. ഇറ്റാലിയൻ അഭിഭാഷകയും, യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണാധികാരിയുമായ അൽബനീസ്, ഗാസയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും യുദ്ധക്കുറ്റങ്ങൾ വിളിച്ചു പറയുന്ന ഇടപെടലുകളാണ് ഫ്രാൻസെസ്‌ക അൽബനീസിന് വിലക്കേർപ്പെടുത്തുവാൻ കാരണമായത്.

അൽബനീസിനെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഎസും ഇസ്രായേലും ഐക്യരാഷ്ട്ര സഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ആ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ട്രംപ് ഭരണകൂടം നേരിട്ട് ഉപരോധത്തിലേക്ക് നീങ്ങുകയായിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരം ഫ്രാൻസെസ്‌കയെ ലക്ഷ്യമാക്കിയ നടപടിയെയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വ്യാഖ്യാതാക്കളും മാഫിയ രീതിയിലുള്ള പ്രതികാരമായി വിശേഷിപ്പിക്കുന്നത്.

ഉപരോധത്തിനെത്തുടർന്ന്, സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും ഫ്രാൻസെസ്‌ക ശക്തമായ പ്രതികരണമാണ് പുറത്തുവിട്ടത്. Truth Social-ലാണ് അമേരിക്കന്‍ നീക്കത്തെ ‘മാഫിയാ ശൈലിയിലുള്ള ഭീഷണി’ എന്ന് മുദ്രവെച്ചത്. ആൾക്കൂട്ടത്തിൽ നിന്നോ രാഷ്ട്രങ്ങളിൽ നിന്നോ ഭയപ്പെടാതെ നീതിയുടെ പക്ഷത്ത് ഉറച്ച് നിൽക്കുന്നതായും അവർ വ്യക്തമാക്കി.

അൽ-ജസീറയ്ക്ക് നൽകിയ ശബ്ദസന്ദേശത്തിൽ, യു.എസ് നടപടി തന്നെ മൗനത്തിലാക്കാനുള്ള അജൻഡയാണെന്നും ഇതോടെ ഫലമൊന്നുമുണ്ടാകില്ലെന്നും അൽബനീസ് പറഞ്ഞു. “പലസ്തീനില്‍ ഒരു വംശീയ ഉന്മൂലനം നടപ്പിലാക്കുകയാണ് ഇസ്രായേല്‍. അതിനെ നാം തുറന്നു കാട്ടണം, അവസാനിപ്പിക്കണം,” എന്നായിരുന്നു അവർ എടുത്ത നിലപാട്.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഇസ്രായേലിനെതിരെ കുറ്റപ്പത്രങ്ങൾ അവതരിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അൽബനീസ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും മറ്റ് ഇസ്രായേലി നേതാക്കളെയും യുദ്ധക്കുറ്റങ്ങൾക്കായി ഉത്തരവാദികളാക്കിയതിൻ്റെ ഭാഗമായാണ് യു.എസ് ഈ നിലപാടുകൾ എടുത്തതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അൽബനീസ് തയ്യാറാക്കിയ റിപ്പോർട്ടുകളിൽ ഗാസ ആക്രമണത്തിന് സാമ്പത്തിക പിന്തുണ നൽകുന്ന യു.എസ് കമ്പനികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ യു.എസ് ഭരണകൂടത്തെയും ഇസ്രായേലിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

അൽബനീസിന് ഏർപ്പെടുത്തിയ ഉപരോധം മനുഷ്യാവകാശ വക്താക്കളിൽ പ്രതിഷേധത്തിനും നിശിത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. സെൻറർ ഫോർ ഇന്റർനാഷണൽ പോളിസിയുടെ ഡിലൻ വില്യംസ് ഈ നടപടിയെ “റോഗ് സ്റ്റേറ്റ് ബിഹേവിയർ” (അന്താരാഷ്ട്ര നിയമങ്ങളുടെ ബഹുമാനം കാറ്റിൽ പറത്തുന്ന പ്രവൃത്തിപൈതൃകം) എന്നു വിശേഷിപ്പിച്ചു. ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചത്, ഐക്യരാഷ്ട്രസഭയുടെ അന്വേഷണ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതിന് പകരം അക്രമിക്കുന്നത് അപമാനകരമാണെന്നും ഈ നീക്കം അമേരിക്കയുടെ അന്താരാഷ്ട്ര ചട്ടങ്ങൾക്കെതിരായ നിലപാടിന്റെ ഉദാഹരണമാണെന്നും.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയിൽ മാരകമായ യുദ്ധമാരംഭിച്ചത്. ഇതിനിടെ 57,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സമ്പൂർണ്ണ ഗ്രാമങ്ങളും പ്രദേശങ്ങളും കത്തി നശിച്ചിട്ടുണ്ടെന്നും, ജനങ്ങൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായി മാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tag: UN envoy Francesca Albanese faces sanctions for exposing Palestinian human rights abuses

Spread the love

Leave a Reply

Your email address will not be published. Required fields are marked *