ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന സ്വത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും പങ്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
ഭോപാൽ രാജകുടുംബത്തിന്റെ 15,000 കോടിയോളം വിലമതിക്കുന്ന വസ്തുവഹകളുടെ നിയമപരമായ അനന്തരാവകാശം ബോളിവുഡ് താരം സെയ്ഫ് അലിഖാനും കുടുംബത്തിനും ഇല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് സംബന്ധിച്ച് 25 വർഷം മുമ്പുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി പിന്നീട് തെറ്റ് എന്ന് തീരുമാനിച്ച ഒരു മുൻകാലവിധിയുടെ ചുവട് പിടിച്ചുള്ളതായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. യഥാർത്ഥ അവകാശികൾക്ക് സ്വത്തിന്റെ എത്ര ഭാഗം ലഭിക്കുമെന്നുള്ളത് പുനപരിശോധിക്കേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് ദ്വിവേദി ചൂണ്ടിക്കാണിച്ചു.
ഭോപാൽ റിയാസാത്തിന്റെ അവസാന നാവാബ് ആയിരുന്ന ഹമീദുള്ളാ ഖാന്റെ കുടുംബസ്വത്താണിത്. മൂത്ത മകൾ ആബിദ സുൽത്താൻ 1950-ൽ പാകിസ്താനിലേയ്ക്ക് കുടിയേറാൻ തീരുമാനിച്ചതിനെ തുടർന്ന് 1960-ൽ അന്തരിച്ച ഹമീദുള്ളാ ഖാന്റെ രണ്ടാമത്തെ മകൾ സാജിദസുൽത്താനാണ് അദ...

