KOTTAARAKKARA ഏഴ് പത്തിന് എത്തുന്ന സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടതെന്നും, വാഹനം എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് അപകടം നടന്നതെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ.
കൊല്ലം: KOTTARAKKARA കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കിൽ നടന്ന ദാരുണ ടിപ്പർ ലോറി അപകടത്തിൽ വാഹനത്തിന്റെ അമിതവേഗതയാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. അപകടസമയത്ത് ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന യുവതിയാണ് സംഭവത്തിന്റെ ഭീകരത വിവരിച്ചത്.
"ടിപ്പർ അതിവേഗതയിലായിരുന്നു വന്നത്. പത്ത് പന്ത്രണ്ട് കുട്ടികൾ അവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് മൂന്ന് കുട്ടികളെ മാറ്റാൻ കഴിഞ്ഞതുകൊണ്ടാണ് അവർ രക്ഷപ്പെട്ടത്. ബാക്കിയുള്ളവരിലേക്ക് ടിപ്പർ ഇടിച്ചുകയറി. ലോറിയിലുണ്ടായിരുന്ന മണ്ണെല്ലാം അവരുടെ ദേഹത്തേക്ക് വീണു," യുവതി പറഞ്ഞു.
രാവിലെ ഏഴ് പത്തിന് എത്തുന്ന സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കുട്ടികളായിരുന്നു അപകടത്തിൽപ്പെട്ടതെന്നും, വാഹനം എത്തുന്നതിന് രണ്ട് മിനിറ്റ് മുൻപാണ് അപകടം നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.
https://newsvigilmalayalam.com/kottarakkara-tipper...

