BREAKING NEWS


News

ശിവ​ഗം​ഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക്
National, News, Top News

ശിവ​ഗം​ഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐയ്ക്ക്

ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന അജിത് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. തമിഴ്‌നാട്ടിൽ ഈ സംഭവം വലിയ രാഷ്ട്രീയ വിവാദമായതിനെ തുടർന്ന്, സംസ്ഥാന സർക്കാർ കേസ് സംസ്ഥാന പൊലീസിൽ നിന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 2023ലെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകത്തെ സംബന്ധിച്ച സെക്ഷൻ 103 പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സിബിഐയോട് ഒരു ആഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനും, ഓഗസ്റ്റ് 20ന് മുമ്പായി അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. അതേസമയം, അജിത് കുമാറിന്റെ മരണത്തിന് കാരണം പൊലീസ് ക്രൂരതയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ അളവിൽ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ, ക്രൂരമായ...
ഇന്ത്യയുടെ ആളില്ലാ വ്യോമ പ്രതിരോധം; ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ
National, News

ഇന്ത്യയുടെ ആളില്ലാ വ്യോമ പ്രതിരോധം; ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ഇന്ത്യയുടെ തദ്ദേശീയ മിസൈൽ ‘അസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് അസ്ത്ര പരീക്ഷിച്ചത്. ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (ബിവിആർഎഎഎം) വിഭാഗത്തിൽപ്പെടുന്ന അസ്ത്രയുടെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുർ തീരത്ത് വച്ചാണ് നടത്തിയത്. ദൗത്യത്തിൽ ഉൾപ്പെട്ട വിവിധ സംഘങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. ആളില്ലാ വ്യോമസംവിധാനങ്ങളെ ആകാശത്ത് വച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്നും ഡിആർഡിഒ അറിയിച്ചു. സുഖോയ് –30 എംകെ–1ന് സമാനമായ പ്ലാറ്റ്ഫോമിൽ നിന്നായിരുന്നു അസ്ത്രയുടെ വിക്ഷേപണം നടത്തിയത്. തദ്ദേശീയ റേഡിയോ ഫ്രീക്വൻസി (ആർഎഫ്) സീക്കർ ഘടിപ്പിച്ചാണ് അസ്ത്രയുടെ നിർമാണം. 100 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിലുള്ള വ്യോമ ലക്ഷ്യങ്ങളെ തകർക്കുന്ന രീതിയിലാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വ്യോമ പ്രതിരോധമേഖലയ്ക്...
കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്
Kollam, Kerala News, Latest news, News, Top News

കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്ത് നിന്നും ലഹരിമരുന്നുമായി പിടിയിലായ ‘ഡോൺ’ സഞ്ജു, ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ടയാളാണെന്ന് പോലീസ്. സിനിമാ മേഖലയിലുള്‍പ്പെടെ നിരവധി പ്രമുഖരുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും, യുവതാരങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സഞ്ജു ഒമാനിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള എംഡിഎംഎ (MDMA) കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് നിഗമനം. ഈ ലഹരി മരുന്ന് പ്രധാനപ്പെട്ട ഇടപാടുകാർക്ക് വേണ്ടി മാത്രമായിരിക്കും വിൽപ്പന നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. ഈ വർഷം മാത്രം നാലു തവണ വിസിറ്റ് വിസയിൽ ഒമാനിൽ പോയ സഞ്ജു, എല്ലാ യാത്രകളിലും ലഹരി കടത്തിയിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്. ജൂലൈ 10-ന് കല്ലമ്പലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു ഉൾപ്പെടെ ചിലർ ഒന്നര കിലോ എംഡിഎംഎയുമായി പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഏകദേശം 4 കോടി വരുമെന്നാണ് വിലയി...
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ സെക്രട്ടറിമാരാകും
Top News, Kerala News, Latest news, News, Politics, Topnews

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ സെക്രട്ടറിമാരാകും

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. അശോകൻ കുളനട (പത്തനംതിട്ട) കെ രഞ്ജിത്ത് (കണ്ണൂർ) രേണു സുരേഷ് (എറണാകുളം) വി വി രാജേഷ് (തിരുവനന്തപുരം) പന്തളം പ്രതാപൻ (ആലപ്പുഴ) ജിജി ജോസഫ് (എറണാകുളം) എം വി ഗോപകുമാർ (ആലപ്പുഴ) പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം) പി ശ്യാംരാജ് (ഇടുക്കി) എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം) ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ (തിരുവനന്തപുരം) സോഷ്യൽ മീഡിയ കൺവീനർ ...
അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം പൈലറ്റുമാരുടെ എൻഞ്ചിൽ നിയന്ത്രണത്തെ സംബന്ധിച്ച്
Latest news, National, News, Top News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം പൈലറ്റുമാരുടെ എൻഞ്ചിൽ നിയന്ത്രണത്തെ സംബന്ധിച്ച്

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദി വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിന് ബോയിംഗ് 787 ഡ്രീംലൈനറിലെ സാങ്കേതിക തകരാറുകൾക്ക് പകരം പൈലറ്റുമാരുടെ തീരുമാനങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൈലറ്റുമാർ അപകടസമയത്ത് വിമാനം നിയന്ത്രിച്ച രീതി, അവരുടെ പരിശീലനം, മാനസിക-ശാരീരികാവസ്ഥ എന്നിവയെ വിശദമായി വിലയിരുത്തുകയാണ് അന്വേഷണ സംഘങ്ങൾ. കോക്ക്പിറ്റിൽ പൈലറ്റുമാരുടെ ആശയവിനിമയവും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണങ്ങളും ഇതിൽ ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിൽ പ്രകാശത്തിൽ വന്നത്, വിമാനം പറന്നുയരുമ്പോഴേ രണ്ടു എഞ്ചിനുകളിലേക്കുമുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകൾ "ഓഫ്" നിലയിലായിരുന്നുവെന്നാണ്. ഇത് വൈദ്യുതി നഷ്ടപ്പെടുകയും, അതിനെ തുടർന്ന് വിമാനത്തിൽ റാം എയർ ടർബൈൻ (RAT) എന്ന അടിയന്തര ബാക്ക്-അപ്പ് സംവിധാനത്തിന്റെ വിന്യാസം ആരംഭി...
‘രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ
News, Kerala News, Latest news, Top News

‘രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ

കേരള സർവകലാശാലയിൽ രജിസ്ട്രാർ ചുമതലയുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടയിൽ രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി വി.സിക്ക് കത്തയച്ചു. സർവകലാശാലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് താൻ പദവി ഏറ്റെടുക്കാൻ തയാറാകാത്തതെന്ന് കത്തിൽ മിനി കാപ്പൻ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതിയിലാണ് മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകാനുള്ള ഉത്തരവ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇറക്കിയത്, എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത് ഇന്നലെ രാവിലെ മാത്രമാണ്. ഇതിനൊപ്പം ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന് പകരമായി ഹേമ ആനന്ദന് ചുമതല നൽകി മറ്റൊരു ഉത്തരവും വി.സി പുറത്തിറക്കി. ഇതിനിടെ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലർക്ക് അയച്ച മൂന്ന് അടിയന്തര ഫയലുകൾ അനിൽകുമാർ അയച്ചതായിപ്പോലും മടക്കി അയച്ചപ്പോൾ, മിനി...
മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ
National, Latest news, News, Top News

മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിച്ച അധ്യാപകർ, ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ശുചിമുറിയിലെ രക്തക്കറയുടെ ചിത്രം പ്രൊജക്ടറിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കുട്ടികളെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയയും ചെയ്തു. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനാണ് ഈ നടപടി എടുത്തതെന്നാണ...
ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും
Kerala News, Latest news, National, News, Top News

ഹേമചന്ദ്രൻ കൊലക്കേസ്: പ്രതി നൗഷാദ് പൊലീസ് കസ്റ്റഡിയിൽ, ഇന്ന് വിശദമായി ചോദ്യം ചെയ്യും

വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന്റെ കൊലപാതകക്കേസിലെ പ്രധാനപ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ന് വിശദമായ ചോദ്യംചെയ്യലിന് തുടക്കം കുറിക്കുമെന്നും, ബത്തേരിയിലേക്കും നൗഷാദിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും, നൗഷാദിനൊപ്പം ഇരുത്തി സംയുക്തമായി ചോദ്യംചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഉപയോഗിച്ചാണ് നൗഷാദിനെ കുടുക്കാനുള്ള നീക്കം. ഹേമചന്ദ്രനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടുപ്രതികളോട് നടത്തിയ സംഭാഷണങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എങ്കിലും ഹേമചന്ദ്രനെ താനൊരിക്കലും കൊലപ്പെടുത്തിയിട്ടില്ലെന്നാണ് നൗഷാദിന്റെ നിലപാട്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നും, അതിനുശേഷം സുഹ...
ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ
India, Kerala News, National, News, Top News

ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങും; പുനഃസംഘടനയിൽ വലിയ മാറ്റങ്ങൾ

കേരളത്തിലെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. പത്ത് ഉപാധ്യക്ഷന്മാരടക്കം ഏകദേശം 25 പേരാണ് പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ളത്. പാർട്ടിയിൽ ശ്രദ്ധേയമായ പുനഃസംഘടനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറൽ സെക്രട്ടറിമാരായി എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരെ പരിഗണിച്ചേക്കും. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം.ടി. രമേശ് തുടരുമെന്നാണുള്ള സൂചന. ശോഭ സുരേന്ദ്രൻ ഉപാധ്യക്ഷ സ്ഥാനത്തിൽ നിന്നും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. നിലവിൽ സ്ഥാനമുണ്ട് എന്ന പേരിൽ പി. സുധീറിനെയും സി. കൃഷ്ണകുമാറിനെയും മാറ്റി പുതിയ നേതാക്കളെ സ്ഥാനങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. സംഘടനാ ചുമതലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർക്ക് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുഴുവൻ സ്വാതന്ത്ര്യമാണുള്ളത്. സംഘടനാ കാര്യങ്ങളിൽ തനിക്ക് വിശ്വാസമുള്ള നേതാക്കളെ മു...
തീവ്രവാദക്കേസിൽ തടവിലായ നസീറിന് ജയിൽശ്ശരി സഹായം; മൂന്ന് പേർ എൻഐഎയുടെ പിടിയിൽ
Kerala News, Latest news, News, Top News

തീവ്രവാദക്കേസിൽ തടവിലായ നസീറിന് ജയിൽശ്ശരി സഹായം; മൂന്ന് പേർ എൻഐഎയുടെ പിടിയിൽ

തീവ്രവാദക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലായിരിക്കുന്ന തടിയന്റവിട നസീറിന് ഉൾപ്പെടെ ചില തടവുകാർക്ക് അനധികൃത സഹായം നൽകിയ സംഭവത്തിൽ മൂന്ന് പേർ ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. കർണാടകത്തിലെ രണ്ട് ജില്ലകളിലായി നടത്തിയ തിരച്ചിലുകളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ചാൻ പാഷ, തീവ്രവാദക്കേസിൽ ഒളിവിലായിരിക്കുന്ന ഒരു പ്രതിയുടെ മാതാവ് അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിൽ നടന്ന പരിശോധനയിൽ എൻഐഎ പല ഡിജിറ്റൽ ഉപകരണങ്ങളും, പണം, സ്വർണം, സുപ്രധാന രേഖകൾ എന്നിവ പിടിച്ചെടുത്തു. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിലായ നസീറിന് ഉപയോഗിക്കാൻ ഡോ. നാഗരാജ് ജയിൽവഴി മൊബൈൽ ഫോണുകൾ കടത്തിക്കൊടുത്തതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അറസ്റ്റുകൾക്കും തെ...