BREAKING NEWS


ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികൾ കുത്തേറ്റ് മരിച്ചു; മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്; പ്രതി പിടിയിൽ

By sanjaynambiar
ottappalam

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ അർദ്ധരാത്രിയിൽ ദമ്പതികളെ വീട്ടിൽ കയറി കുത്തിക്കൊന്നു. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ മകൻ മുഹമ്മദ് ഇഷാന് (3) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി വെളിയങ്കോട് സ്വദേശി മുഹമ്മദ് റാഫി (30) പോലീസിന്റെ പിടിയിലായി.

​ആക്രമണം: ഞായറാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വീടിന്റെ പിൻവശത്തെത്തിയ റാഫി, പുറത്തിറങ്ങിയ നസീറിനെയും സുഹറയെയും കുത്തി വീഴ്ത്തുകയായിരുന്നു. തുടർന്ന് വീടിന് മുകളിൽ കിടന്നുറങ്ങുകയായിരുന്ന സുൽഫിയത്തിന് അരികിലെത്തിയ റാഫി, തടയാൻ ശ്രമിച്ച മൂന്ന് വയസ്സുകാരൻ ഇഷാനെയും കുത്തി.

രക്ഷപ്പെടൽ: പരിക്കേറ്റ കുട്ടിയുമായി സുൽഫിയത്ത് ഓടിരക്ഷപ്പെട്ട് അയൽക്കാരെ വിവരമറിയിച്ചതോടെയാണ് നാട് കൂട്ടക്കൊലപാതക വിവരം അറിയുന്നത്. നാട്ടുകാരും പോലീസും എത്തിയപ്പോൾ കൈഞരമ്പ് മുറിച്ച നിലയിൽ സ്ഥലത്തുണ്ടായിരുന്ന റാഫി പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുലർച്ചെ നാല് മണിയോടെ പിടിയിലായി.

റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹമോചന കേസ് നടക്കുന്നുണ്ട്. ഇതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
​കുട്ടിയുടെ നില ഗുരുതരം വയറിന് കുത്തേറ്റ മുഹമ്മദ് ഇഷാനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *