BREAKING NEWS


National

ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ നേതാക്കളെ കുറ്റപ്പെടുത്തി യുഎൻ അന്വേഷണ കമ്മീഷൻ,
National

ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ നേതാക്കളെ കുറ്റപ്പെടുത്തി യുഎൻ അന്വേഷണ കമ്മീഷൻ,

  ജനീവ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളും ഉത്തരവുകളും വംശഹത്യയുടെ തെളിവുകളാണെന്ന് കമ്മീഷൻ അധ്യക്ഷ നവി പിള്ള വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ പലസ്തീനികളെ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ അധികാരികളും സുരക്ഷാസംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് വ്യാജമാണെന്നും ഹമാസിന്റെ പ്രചാരണങ്ങൾ ആവർത്തിച്ചാണ് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപണം തള്ളി. അന്വേഷണ കമ്മീഷനെ ഉടൻ റദ്ദാക്കണമെന്ന...
റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
National

റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

  മോസ്‌കോ ∙ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇപ്പോൾ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസങ്ങളിലും കാംചത്ക ഉപദ്വീപിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും, ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. ജൂലൈയിലെ ഭൂകമ്പത്തെ തുടർന്ന് റഷ്യയുടെയും ജപ്പാന്റെയും തീരങ...
മിസോറം റെയിൽവേ ഭൂപടത്തിൽ;  ബൈരാബി–സായ്‌രങ് പാത രാജ്യത്തിന് സമർപ്പിച്ചു
National

മിസോറം റെയിൽവേ ഭൂപടത്തിൽ; ബൈരാബി–സായ്‌രങ് പാത രാജ്യത്തിന് സമർപ്പിച്ചു

  പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി മിസോറം ഇന്ന് റെയിൽവേ ഭൂപടത്തിൽ ഇടം പിടിച്ചു. 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈരാബി–സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. “മിസോ സമൂഹത്തിന്റെ സേവനവും ധൈര്യവും കരുണയും ഇന്ത്യയുടെ അഭിമാനമാണ്. ഇന്നത്തെ ദിവസം മിസോറത്തിനൊരു ചരിത്ര നിമിഷമാണ്” എന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ഉദ്ഘാടന വേദിയായ ഐസ്വാളിൽ എത്താനായില്ലെങ്കിലും ലെങ്‌പുയി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്വതത്രത്തിനു ലഭിച്ചു 78 വർഷങ്ങൾക്ക് ശേഷമാണ് മിസോറത്തിലൂടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. വടക്കുകിഴക്കൻ റെയിൽവേ വികസനത്തിന്റെ ഭാഗമായി പദ്ധതിയിട്ട ബൈരാബി–സായ്‌രങ് പാത നിർമിക്കാൻ 11 വർഷം കൊണ്ടാണ് സാധ്യമായത്. മലകളും കുന്നുകളും കീറിയിറക്കി സൃഷ്ടിച്ച ഈ റെയിൽവേ പാത സാങ്കേതിക വിസ്മയമായി മാറിയിരിക്കുകയാണ്...
National

സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

  ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി. രാധാകൃഷ്ണൻ. രാഷ്ട്രപതി ഭവനിൽ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍ 2024ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു. നടത്തിയിരുന്നു. ഇന്ത...
പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു
National

പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു

  ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുമ്പ് ചുരാചന്ദ്പൂരിൽ സംഘർഷം ഉണ്ടായി. മോദിയുടെ പരിപാടികൾക്കായി ഒരുക്കിയിരുന്ന തോരണം തകർക്കാനുള്ള ശ്രമം സംഘർഷത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസും അക്രമികളും ഏറ്റുമുട്ടി., മോദിയുടെ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ നിരോധിത സംഘടനകളായ ആറു കൂട്ടായ്മകൾ മുന്നോട്ട് വന്നിട്ടുണ്ട്. 'ദ കോർഡിനേഷൻ കമ്മിറ്റി'യാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ദേശീയപാത 2 തുറക്കാൻ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനവും നടപ്പിലാക്കി. ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചു. 2023 മെയ് മാസത്തിലെ വംശീയ അക്രമങ്ങൾക്ക് ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണ് ഇത്.ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെട...
കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കും; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷോഭകാരികള്‍
National

കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കും; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷോഭകാരികള്‍

  കാഠ്മണ്ഡു: വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കുമെന്ന് സൂചന. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ. കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരാണ് മറ്റു രണ്ടുപേർ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യമൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിക്കുകയും ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു അതേസമയം നേപ്പാളിൽ കലാപം ശക്തിപ്പെടുകയാണ്. പ...
നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്
National

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്

  ന്യൂഡൽഹി: നേപ്പാളിൽ ശക്തമായി തുടരുന്ന ജെൻസി പ്രക്ഷോഭത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും പ്രത്യേക സർവീസ് നടത്തും. അധിക വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു അറിയിച്ചു. വിമാനക്കമ്പനികൾ യാത്രാ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്തണമെന്ന് നിർദ്ദേശവും നൽകിയതായി മന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. "പ്രക്ഷോഭം മൂലം നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ നിരവധി യാത്രക്കാർ കുടുങ്ങിയിരുന്നു. എന്നാൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതോടെ എയർ ഇന്ത്യയും ഇൻഡിഗോയും ചേർന്ന് അടുത്ത ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും," നായിഡു പറഞ്ഞു. സമീപകാല സംഭവവികാസങ്ങൾ കാരണം യാത്രയ്ക്കായി കാത്തിരിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്നും നാളെയുമായി ഡൽഹി–കാ...
‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍
National

‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍

  പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ റോഡുകൾ തടസ്സപ്പെടുത്തുകയും പാരീസിലും മറ്റ് നഗരങ്ങളിലും തീയിടുകയും ചെയ്തു. 'ബ്ലോക്ക് എവരിത്തിങ്' എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കലാപം. പ്രതിഷേധത്തിന് കാരണമായി സാമ്പത്തികപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പുതിയ നയങ്ങളുമാണ് ചൂണ്ടി കാട്ടുന്നത്. പാർലമെന്റില്‍ വിശ്വാസ വോട്ടിങ്ങില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റൂവ് കഴിഞ്ഞ തിങ്കളാഴ്ച, രാജിവയ്ക്കാന്‍ നിർബന്ധിതനായി. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണമാറ്റം കൊണ്ട് മാത്രം പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ബെയ്‌റൂവ...
നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്
National

നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്

  കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. പൊതുമുതൽ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ദേശീയ ടെലിവിഷനിലൂടെ കരസേനാ മേധാവി ജനങ്ങളോട് പരസ്യമായി അഭ്യർഥന നടത്തി. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തെരുവുകളിൽ അക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ....
ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,
National

ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. സ്‌ഫോടന പരമ്പര നടന്നതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ജനവാസ കേന്ദ്രങ്ങൾക്കടുത്തുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഖത്തർ സർക്കാരിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്കായി ഹമാസ് ചീഫ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ദോഹയിൽ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ആക്രമണം. ഖത്തറിലെ ഖത്വാരി പ്രവിശ്യയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഐഡിഎഫ്-ഷിൻബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമായാണ് ആക്രമണമെന്നു ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് പൊളിറ്റിക്കൽ വിഭാഗം നേതാക്കൾ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്...