ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ നേതാക്കളെ കുറ്റപ്പെടുത്തി യുഎൻ അന്വേഷണ കമ്മീഷൻ,
ജനീവ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളും ഉത്തരവുകളും വംശഹത്യയുടെ തെളിവുകളാണെന്ന് കമ്മീഷൻ അധ്യക്ഷ നവി പിള്ള വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ പലസ്തീനികളെ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ അധികാരികളും സുരക്ഷാസംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
റിപ്പോർട്ട് വ്യാജമാണെന്നും ഹമാസിന്റെ പ്രചാരണങ്ങൾ ആവർത്തിച്ചാണ് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപണം തള്ളി. അന്വേഷണ കമ്മീഷനെ ഉടൻ റദ്ദാക്കണമെന്ന...









