BREAKING NEWS


ചന്ദ്രന്റെ ദക്ഷിണധ്രുവ രഹസ്യങ്ങള്‍ തേടാന്‍ ഇന്ത്യ; ചന്ദ്രയാന്‍ -5 കരാറില്‍ ഒപ്പുവച്ചു

By sanjaynambiar
Modi Japan News LIVE

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ അഞ്ചില്‍ ഇന്ത്യ ജപ്പാന്‍ സഹകരണത്തിന് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്കിയോ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയും (ജാക്സ) തമ്മിലുള്ള പങ്കാളിത്തം ഔദ്യോഗികമായി ഒപ്പുവച്ചു. ലൂപെക്സ് എന്ന് അറിയപ്പെടുന്ന ദൗത്യം, സ്ഥിരമായി ഇരുട്ടു വീണുകിടക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. തണുത്തുറഞ്ഞ വെള്ളം പോലുള്ള അസ്ഥിര സംയുക്തങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായേക്കാമെന്നാണ് നിഗമനം. ചന്ദ്രന്റെ പരിണാമം ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയിലും ഇന്ത്യ – ജപ്പാന്‍ സംയുക്ത ദൗത്യം നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍.

ജാക്സയുടെ എച്ച്3 – 24 എല്‍ റോക്കറ്റായിരിക്കും ദൗത്യത്തിനായി ഉപയോഗിക്കുക. ജാപ്പനീസ് റോവര്‍ ഘടിപ്പിച്ച ഇന്ത്യന്‍ നിര്‍മ്മിത ലാന്‍ഡറുള്‍പ്പെടെ ചന്ദ്രോപരിതലത്തില്‍ എത്തിക്കാനാണ് പദ്ധതി. ഉപരിതല, ഭൂഗര്‍ഭ അസ്ഥിര വസ്തുക്കളുടെ വിശകലനം നടത്താന്‍ കഴിയുന്ന ഐഎസ്ആര്‍ഒയുടെ ഉപകരണങ്ങളും ലാന്‍ഡറില്‍ ഉണ്ടാകും.ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതായിരിക്കും ഇന്ത്യ – ജപ്പാന്‍ സഹകരണം എന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി മോദി പ്രതികരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സ്ഥിരമായി നിഴല്‍ വീണ പ്രദേശങ്ങളെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നതിന് ചന്ദ്രയാന്‍ പരമ്പരയുടെ അടുത്ത പതിപ്പിന്റെ ഭാഗമായ ലുപെക്‌സ് ദൗത്യത്തിന് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ജപ്പാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *