BREAKING NEWS


കരൂർ ദുരന്തം: ഗൂഢാലോചന അന്വേഷിക്കണമെന്ന ടിവികെ ഹർജി ഇന്ന് പരിഗണിക്കും

By sanjaynambiar
KAROOR INCIDENT

 

തമിഴ്നാട്: പത്ത് കുട്ടികളടക്കം 41 പേരുടെ ജീവനെടുത്ത കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടിവികെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ടിവികെ റാലികൾ തടയണമെന്ന പരിക്കേറ്റവരിലൊരാൾ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽ എത്തും. കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമോ, സിബിഐ അന്വേഷണമോ വേണമെന്നാണ് ടിവികെയുടെ ആവശ്യം.ഹർജിയിൽ ടിവികെ തമിഴ്നാട് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, ഗൂഢാലോചന തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ട് എന്നുമാണ് ആരോപണം. പരിപാടിക്കിടെ പവർക്കട്ട് ഉണ്ടായെന്ന ടിവികെ ആരോപണം തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് തള്ളി. പൂജാ അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിക്കുന്നത്.

ജുഡീഷ്യൽ അന്വേഷണത്തിന്‍റെ ഭാഗമായി ദുരന്തഭൂമി സന്ദർശിച്ച ജസ്റ്റിസ് അരുണ ജഗദീഷ്, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പരിക്കേറ്റവരിൽ നിന്നും കമ്മീഷൻ മൊഴികൾ ശേഖരിക്കുകയും, അപകടത്തിൽ രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ കേസ് നിലവിൽ ഉണ്ടാകുകയും ചെയ്തു. അതേസമയം, വിജയ്‌യുടെ ചെന്നൈ ഈസ്റ്റ് റീജിയനിലെ വീട്ടിൽ ബോംബ് ഭീഷണി സന്ദേശം എത്തി. പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സുരക്ഷ ശക്തമാക്കി, വീട്ടിൽ പരിശോധന തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *