ജഗ്ദീപ് ധൻഖറിന്റെ രാജി; രാജ്യസഭാ അധ്യക്ഷൻ ആരാകും?
തിങ്കളാഴ്ച വൈകുന്നേരമാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധൻഖർ രാജിവച്ചത്. ഭരണഘടന പ്രകാരം രാജ്യസഭയുടെ നിലവിലെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ പാർലമെന്റിന്റെ ഉപരിസഭയുടെ ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും. 2022 ഓഗസ്റ്റിൽ നിയമിതനായ ഹരിവംശ് നാരായൺ സിംഗ് ആണ് രാജ്യസഭാ ഉപാധ്യക്ഷൻ. ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം താൽക്കാലികമായി ആ ചുമതല വഹിക്കും. ഭരണഘടന അനുസരിച്ച്, ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ.
"ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം അനുസരിക്കുന്നതിനും, ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ച്, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ രാജിവയ്ക്കുന്നു," രാഷ്ട്രപതിക്കുള്ള കത്തിൽ ജഗ്ദീപ് ധൻഖർ പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ രാജിയെ തുടർന്ന് ഇനിയെന്ത്?
ജഗ്ദീപ് ധൻഖറിന്റെ രാജി ജൂലൈ 21
ഹരിവംശ് നാരായൺ സിംഗ് രാജ്യസഭാ ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും
തിരഞ്ഞെടുപ്പ്...

