BREAKING NEWS


Kerala News

കെഎസ്‌യു ആക്രമണം: മന്ത്രി വീണാ ജോർജിനെ   പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
Kerala News

കെഎസ്‌യു ആക്രമണം: മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ്യെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എംആർഐ സ്കാൻ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ നടത്താൻ മെഡിക്കൽ ബോർഡ് നിർദേശിച്ചതോടെയാണ് മാറ്റിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയുമായിരുന്നു. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യനില നേരിട്ട് അന്വേഷിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്ര...
കേരള സ്റ്റോറി 2 ഗോ ബിയോണ്ട് റിലീസ് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു
Kerala News

കേരള സ്റ്റോറി 2 ഗോ ബിയോണ്ട് റിലീസ് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള സ്റ്റോറി 2 ഗോ ബിയോണ്ട് സിനിമയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം പൂർത്തിയാകുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ തുടർവാദം നാളെ രാവിലെ നടക്കും. സിനിമയ്ക്ക് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. വെള്ളിയാഴ്ച റിലീസ് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പ് സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഹർജി നിലനിൽപ്പുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പുകൾ ഉന്നയിക്കാനുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഇന്ന് വിശദമായ വാദം നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവം നൽകിയതാണെന്നും ഇത് സാമുദായിക വിഭജനത്തിന് ഇടയാക്കുമെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതി...
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ
Kerala News

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്‌യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ സി.എച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചു. സ...
കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
Kerala News

കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കൈക്കും കഴുത്തിനുമാണ് പരിക്ക്. മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി; ആവശ്യമായാൽ ഐസിയുവിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. സ്ഥലത്ത് മന്ത്രിയും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയെ കാണും. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് അപലപിക്കേണ്ട പ്രവണതയാണെന്നും ഇത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം ആശുപത്രിയിലെത്തി ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരെ തെരുവിൽ കൈകാര്യം ചെയ്യുന്ന സംഭവം സംസ്ഥാനത്ത് ആദ്യമാണെന്നും വിഷയത്തിൽ പ്രതിപക്ഷം നിയന്ത്രണം പുലർത്...
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ
Kerala News

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ

തിരുവനന്തപുരം:  കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര സ്റ്റേഷനുകളിലാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ലഭിച്ചു. നാഗർകോവിൽ–മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ടയിലും വടകരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോർത്ത്–മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിലാണ് പുതിയ സ്റ്റോപ്പ്. മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് തീരുമാനം ഉണ്ടായതെന്നും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ചികിത്സാ ആവശ്യങ്ങൾക്ക് ദീർഘദൂര യാത്ര ചെയ്യുന്ന സാധാരണ യാത്രക്കാർക്...
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
Kerala News

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നവകേരള സര്‍വേയില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നൂറുകണക്കിന് കോടി രൂപ ചെലവഴിക്കുന്ന സാഹചര്യത്തില്‍ നയരൂപീകരണത്തിനായി പഠനം നടത്തുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദ്യം ചെയ്തു. സര്‍വേയ്ക്കായി പാര്‍ട്ടി അംഗങ്ങള്‍ തയ്യാറാകണമെന്ന് ഭരണകക്ഷി നിര്‍ദേശം നല്‍കിയതായി കെഎസ്‌യു നേതാക്കള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രദേശിക തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സിപിഐഎം രാഷ്ട്രീയ കാമ്പയിന്‍ നടത്തുന്നു എന്നാരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇ...
ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന്  വിദേശയാത്രയ്ക്ക് ജാമ്യ ഇളവ്
Kerala News

ലൈംഗികാതിക്രമ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് ജാമ്യ ഇളവ്

ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയില്‍ നടന്‍ സിദ്ദിഖിന് ഇളവ്. യുഎഇ സന്ദര്‍ശിക്കാന്‍ നടന് കോടതി അനുമതി നല്‍കി. യാത്രയ്ക്കായി പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ട്. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനായാണ് കോടതി ഇളവ് അനുവദിച്ചത്. മാർച്ച് 31 വരെ മാത്രമാണ് അനുമതി. തുടർന്ന് പാസ്‌പോർട്ട് വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2016ൽ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽയിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നതാണ് കുറ്റപത്രത്തിലെ ആരോപണം. ...
സ്ത്രീകളുടെ രാത്രിസുരക്ഷയ്ക്ക് ‘നിര്‍ഭയ നിശ’ പദ്ധതി ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ
Kerala News

സ്ത്രീകളുടെ രാത്രിസുരക്ഷയ്ക്ക് ‘നിര്‍ഭയ നിശ’ പദ്ധതി ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ

തിരുവനന്തപുരം:സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ‘നിര്‍ഭയ നിശ’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് ആവിഷ്‌കരിച്ച പദ്ധതി അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കും. സ്ത്രീകൾക്ക് ഭയരഹിതമായ രാത്രിസഞ്ചാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എസ്‌ഒഎസ് ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ എന്നിവയെ ഏകോപിപ്പിച്ച് അടിയന്തര സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. സ്ത്രീകൾക്ക് കൂടുതൽ കരുതൽ ആവശ്യമായതിനാലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ സ്ത്രീകൾക്ക് രാത്രിയിൽ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ പൊലീസിന്റെ സാന്നിധ്യം ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ...
ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
Kerala News

ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഡൽഹി: സംസ്ഥാനത്തിൻ്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേ‍ർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. 2024 ജൂണിലായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിനാണ് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പ...
കോഴിക്കോട് വലിയങ്ങാടി കെട്ടിടദുരന്തം: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം
Kerala News

കോഴിക്കോട് വലിയങ്ങാടി കെട്ടിടദുരന്തം: അന്വേഷണം ആവശ്യപ്പെട്ട് സിപിഐ, കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭാഗം തകർന്നു നാലുപേർ മരിച്ച സംഭവത്തിൽ സിപിഐ ജില്ലാ കൗൺസിൽ ശക്തമായ പ്രതികരണവുമായി രംഗത്ത്. പഴകിയ കെട്ടിടം പൊളിക്കാതെ നിലനിര്‍ത്താൻ ഇടയായ സാഹചര്യം അധികൃതർ വ്യക്തമാക്കണമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷവും സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻക്കെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നൽകുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് എം. കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. കോർപ്പറേഷൻ അധികൃതർക...