BREAKING NEWS


Kerala News

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ
Kerala News

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ

എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് കുടുംബം. ജാസ്‌ലിയയയുടെ കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുക. കരൾ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും വൃക്കകൾ അമൃത ആശുപത്രിക്കും കോട്ടയം മെഡിക്കൽ കോളേജിനും, നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും കൈമാറും. ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ പെട്ടാണ് ജാസ്‌ലിയയ്ക്ക് ഗുരുതര പരിക്കേറ്റത്. കോളേജ് വിദ്യാർഥിയായ ജാസ്‌ലിയ പഠനത്തിന് പുറമേ, പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവേ ജാസ്‌ലിയയെ കാർ ഇടിക്കുകയായിരുന്നു. പൊലീസുകാർ ചേർന്നാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും എത്തിച്ചത്. ഇന്ന് പുലർച്ചെ 6 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജാസ്‌ലിയയുടെ അച്ഛൻ്റെ അവയവം ദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു....
പൊതുമേഖലയിൽ ശമ്പള പരിഷ്കരണം: നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേട്ടം, പുതിയ തസ്തികകളും
Kerala News

പൊതുമേഖലയിൽ ശമ്പള പരിഷ്കരണം: നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നേട്ടം, പുതിയ തസ്തികകളും

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ സർക്കാർ തീരുമാനം. മലബാർ സിമൻ്റ്സ്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നോൺ മാനേജീരിയൽ ജീവനക്കാർക്ക് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പള പരിഷ്കരണം അനുവദിച്ചത്. വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സിക്യൂട്ടീവ് വിഭാഗങ്ങളിലെ ശമ്പളവും അലവൻസുകളും 2022 ഓഗസ്റ്റ് 1 മുതൽ പരിഷ്കരിക്കും. ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഐ.കെ.എം ജീവനക്കാർക്ക് 2022 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നൽകാനും അനുമതി നൽകി.അതേസമയം ആരോഗ്യ മേഖലയും ദേവസ്വം വകുപ്പും ശക്തിപ്പെടുത്തുന്നതിനായി പുതിയ തസ്തികകളും സൃഷ്ടിക...
ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ
Kerala News

ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും ജീവിതവും ചേർന്ന് നിൽക്കുന്ന രണ്ടാമത്തെ വീടാണ് ഗൾഫ് രാജ്യങ്ങളെന്ന് പ്രസ്താവനയിൽ പിണറായി വിജയൻ വ്യക്തമാക്കി. അവിടെയുള്ള ഓരോ സംഭവവും കേരളത്തിലെ കുടുംബങ്ങളിലേക്കും മനസ്സുകളിലേക്കും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് രാജ്യങ്ങളുമായി ബന്ധമുള്ള ഒരാൾ ഉണ്ടാകുമെന്നത് അതിശയോക്തിയല്ലെന്നും, ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമാധാനവും സുസ്ഥിരതയും നിലനിൽക്കട്ടെയെന്നും വിവേകപൂർണ്ണമായ തീരുമാനങ്ങളിലൂടെ പ്രതിസന്ധി മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച...
ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; പ്രതികരിച്ച് എം.വി. ​ഗോവിന്ദൻ
Kerala News

ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; പ്രതികരിച്ച് എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഈ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നും ലോക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാനായാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയും പ്രകൃതി വിഭവങ്ങളുമാണെന്നും വിഭവങ്ങൾ കൈവശപ്പെടുത്താനുള്ള സാമ്രാജ്യത്വ ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെ നിയന്ത്രിക്കുമെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതെന്നും യുഎസിന്റെ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. യുദ്ധത്തിന്റെ കെടുതികൾ കേരളത്തെ നേരിട്ട് ബാധിക്കും. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് മേഖലയിലെ യുദ്ധ പശ്ചാത്തലം കേരളത്തിലെ ജനങ്ങളെ ഉത്കണ്ഠപ്പെടുത്...
സംഘർഷ ഭീഷണി: പ്രവാസികൾക്ക് സഹായമായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക്; ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ
Kerala News

സംഘർഷ ഭീഷണി: പ്രവാസികൾക്ക് സഹായമായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക്; ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷസാധ്യത ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം വിദേശത്ത് കഴിയുന്ന മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം തുടങ്ങി. സഹായം ആവശ്യമുള്ളവർ +91-8802012345 (ഇന്റർനാഷണൽ മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ – ഇന്ത്യയിൽ നിന്ന്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയം (ഇന്ത്യ) നിർദ്ദേശങ്ങളുടെയും പാലനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷസാധ്യത ഉയർന്നതിനാൽ ചില രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. അതീവസൂക്ഷ്മ മേഖലകളിലേക്ക് യാത്ര ഒഴിവാക്കണമെന്നും വിദേശത്ത് കഴിയുന്ന മലയാളികൾ ജാഗ്രത പാലിക്കണമെന്നും ...
ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു
Kerala News

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു

ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാമെന്ന ശുപാർശ ചെയ്ത അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. പ്രസംഗം ലൈവ് ചെയ്ത ഫോൺയും അക്കൗണ്ടും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ടിലെ വിശദീകരണം. അക്കൗണ്ട് കണ്ടെത്താൻ സൈബർ സഹായം തേടാത്തതെന്തെന്ന് ചോദിച്ച ക്രൈംബ്രാഞ്ച് മേധാവി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് അന്വേഷണ സംഘത്തിന് നിർദേശം നൽകി. പത്തനംതിട്ട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകൾ ശേഖരിക്കാത്തതിൽ അന്വേഷണസംഘത്തിന് വിമർശനവും ഉയർന്നു. മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചതോടെ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു....
കൊച്ചി മെട്രോയ്ക്കു കീഴിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ നാട്ടുകാർ ഒന്നായി; ദി റിയൽ കേരള സ്റ്റോറി’
Kerala News

കൊച്ചി മെട്രോയ്ക്കു കീഴിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ നാട്ടുകാർ ഒന്നായി; ദി റിയൽ കേരള സ്റ്റോറി’

കൊച്ചി: വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മുഖം തുറന്നുകാട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മെട്രോ സ്റ്റേഷന്റെ കീഴിൽ കുടുങ്ങിയ ഒരു പൂച്ചയെ രക്ഷിക്കാൻ നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് വൈറലായത്. പുലർച്ചെ രണ്ടുവരെ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്ത നിമിഷം സ്ഥലത്തുണ്ടായിരുന്നവർ കൈയടിച്ചും ആർത്തുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിലാണ് രക്ഷാപ്രവർത്തനം വിജയിച്ചത്. ആ നിമിഷം കണ്ടവർക്കെല്ലാം അത് ഏറെ വൈകാരികമായ അനുഭവമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടവർക്ക് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ അവസാന രംഗം ഓർമ്മിപ്പിക്കുന്നതായി പ്രതികരണങ്ങൾ ഉയരുന്നു. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വാർത്തകളുടെ നടുവിൽ ഒരു മിണ്ടാപ്രാണിയോട് കാ...
മന്ത്രി വീണാ ജോർജിന് പൂർണ വിശ്രമം;മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു
Kerala News

മന്ത്രി വീണാ ജോർജിന് പൂർണ വിശ്രമം;മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഡോക്ടർമാർ നാല് ദിവസത്തെ പൂർണ വിശ്രമം നിർദേശിച്ചു. കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഉണ്ടായ പരിക്കിനെ തുടർന്ന് മാർച്ച് 2 വരെ മന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകൾ തുടരുന്നുണ്ട്. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഫോളോ-അപ്പ് ചികിത്സയും നിർദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ മന്ത്രി പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലായിരിക്കും. ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻയിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പ്രതിഷേധത്തിനിടെ പ്രവർത്തകർ മന്ത്രിയിലേക്ക് പാഞ്ഞെത്തിയതിനെ തുടർന്ന് കൈക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കണ്ണൂർ ജില്...
മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ വിലക്കി എന്‍എസ്എസ്
Kerala News

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ വിലക്കി എന്‍എസ്എസ്

കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും....
പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം
Kerala News

പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. തഹസിൽദാറും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ...