BREAKING NEWS


India

India, Latest news

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി കണക്കാക്കില്ല; കോടതി

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി ന്യായീകരിക്കാൻ ആവില്ല എന്ന് ഹൈകോടതി. പരസ്പ്പര സമ്മതത്തോടെ ബന്ധം ഏറെ നാൾ തുടർന്നാൽ അതിനെ ബലാത്സംഗം എന്ന വകുപ്പിൽ പെടുത്താൻ ആകില്ല എന്നാണ് ജസ്റ്റിസ് വിഭു ബഖു പറഞ്ഞത്. ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ആണ് കോടതി ഈ വിധി വ്യക്തമാക്കിയത്. വിവാഹം കഴിക്കാം എന്ന് വാക്ദാനം ചെയ്ത് രണ്ട് പേരുടെയും സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ഒരു കാലയളവിൽ തുടർന്ന് പോകുകയാണെങ്കിൽ അതിനെ ബലാത്സംഗം ആയി കണക്കാൻ സാധിക്കില്ല എന്നും നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. ...
India, Kerala News, Latest news

കഴുത ചാണകത്തിൽ നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടുന്നു; കറിമസാല ഫാക്ടറിയിൽ പരിശോധന

യുപിയിലെ ഹത്രാസിലെ കറിമസാല ഫാക്ടറിയിൽ മിന്നും പരിശോധന. കൃത്യമ രാസവസ്തുക്കൾ കൂട്ടിച്ചേർത്താണ് മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി തുടങ്ങിയവ തയ്യാറാക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കൂടാതെ കഴുത ചാണകം, പുല്ല്, ആസിഡ്, ടൺ കണക്കിന് സുഗന്ധ വ്യഞ്ജഞങ്ങളും ഫാക്ടറിയിൽ നിന്ന് കണ്ടെത്തി. ഏറെ നാളായി പ്രവർത്തിക്കുന്ന ഫാക്ടറി ആണ് ഇത്. ഫാക്ടറിയുടെ ഉടമ അനൂപ് വർഷ്നിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ യോഗി ആദിത്യനാഥ്‌ ന്റെ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ 'മണ്ഡൽ സാഹ പ്രഭി' ആയിരുന്നു ഫാക്ടറി ഉടമ. കഴുത ചാണകത്തിൽ പല നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടിയാണ് ഇയാൾ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചത്. ...
Crime, India

ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ വിസ്ട്രോണ്‍സ് ഐഫോണ്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാര്‍ എസ്‌എഫ്‌ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐ ആണെന്ന് ആരോപിച്ചിരുന്നു. 'ബംഗളരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐയാണ്. എസ്‌എഫ്‌ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഇടത് ആശയം വിനാശകരവും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്'- കര്‍ണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്‌എഫ്‌ഐയുടെ പ്രതികരണം. #standwithcomradesrikanth എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാംപയിനും എസ്‌എഫ്‌ഐ തുടങ്ങിയിട്ടുണ്ട്. ...
India

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി സഹോദരനടക്കം നാല് പേര്‍ പിടിയില്‍

രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ...
India, Latest news

പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ഒഴിവാക്കി

സമ്മേളനം ഒഴിവാക്കിയത് കോവിഡ് പ്രതിസന്ധി കാരണം ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി, ഇത്തവണത്തെ പാര്‍ലമെന്‍റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ തീരുമാനത്തെ എല്ലാ രാഷ്ട്രിയ പാര്‍‌ട്ടികളും അനുകൂലിച്ചതായി പാര്‍മമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് വിളിച്ച്‌ ചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാല സമ്മേളനം ഉപേക്ഷിച്ചുവെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്. കോവിഡ് പ്രത...
COVID, India

രാജ്യത്ത് കൊവിഡ് പോരാട്ടം തുടരുന്നു; അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ മാത്രം. 22,065 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 99,06,165 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവില്‍ 3,39,820 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് 354 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞു. ഇതുവരെ 94, 22,636 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. ...
India

വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വിവാഹത്തില്‍നിന്ന് വധു പിന്മാറി

വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. ബറേലി സ്വദേശിയാണ് വരന്‍. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ തര്‍ക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. ...
India, Kerala News, Latest news

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ

ഗാർഹിക പാചക വാതക വില വീണ്ടും ഉയർന്നു. 50 രൂപ വർധിച്ച് 701 രൂപയാണ് പുതിയത് വില. വാണിജ്യ ആവിശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ച് 1319 രൂപയായി. രണ്ടാം തവണയാണ് ഈ മാസം പാചക സിലിണ്ടറുകളുടെ വില കൂടുന്നതും.
India

മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍

ലഖ്നൗ: പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ സമയത്തായിരുന്നു യുവതി ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന്, ഡിസംബറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ് യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതും. നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് വിവാഹം കഴിച്ചതെന്നും യുവതി പറയുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്. അതേസമയം, അഭയകേന്ദ്രത്തില്‍ വെച്ച്‌ യുവതിയുടെ ഗര്‍ഭം അലസിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ...
India

പാര്‍ട്ടിക്കിടെ സുഹൃത്തിന് മയക്കുമരുന്നു നല്‍കി റഷ്യക്കാരിയായ ഭാര്യയെ പീഡിപ്പിച്ചു; കേണലിനെതിരെ പരാതി

ഉത്തര്‍ പ്രദേശില്‍ ആര്‍മി കേണലിനെതിരെ ഗുരുതര പരാതിയുമായി സുഹൃത്ത്. ആര്‍മി കേണല്‍ സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിനല്‍കിയതിന് പിന്നാലെ കേണല്‍ ഒളിവില്‍പോയി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചു. പാര്‍ട്ടിക്കിടെ സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം റഷ്യന്‍ സ്വദേശിയായ യുവതിയെ കേണല്‍ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി. കാണ്‍പൂരിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പീഡനം എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതിപരാതിയില്‍ പറയുന്നു....